scorecardresearch

'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ

മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു

മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു

author-image
Entertainment Desk
New Update
Unni Mukundan, Manager

ചിത്രം: സ്ക്രീൻഗ്രാബ്

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മുൻ മാനേജർ. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ ആണ് പരാതി നൽകിയത്. വിപിൻ കുമാറിന്റെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചെന്നാണ് പരാതി. 

Advertisment

'മാർക്കോ'യ്ക്ക് ശേഷം ഉണ്ണി മുകുന്ദന് പുതിയ സിനിമകളൊന്നും കിട്ടിയിട്ടില്ലെന്നും 'ഗെറ്റ് സെറ്റ് ബേബി' പരാജയപ്പെട്ടെന്നും അതിന്റെ നിരാശയാണ് നടൻ കൂടെയുള്ളവരോട് തീർക്കുന്നതെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. നടനെതിരെ ഫെഫ്‌കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ പറഞ്ഞു.

താൻ ആറു വർഷമായി ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്യുന്നയാളാണെന്നും ടൊവിനോ തോമസ് നായകനായ 'നരിവേട്ട'യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും വിപിൻ ആരോപിച്ചു. "ഉണ്ണി മുകുന്ദൻ എന്നെ മർദിച്ചു. ഇന്നു രാവിലെ എന്നെ ഞാൻ താമസിക്കുന്നിടത്തെ പാർക്കിങ്ങിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. അസഭ്യമൊക്കെ പറഞ്ഞു. പരാതി നൽകിയിട്ടുണ്ട്. ഞാൻ ആറു വർഷമായി ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്യുന്നയാളാണ്. ഈ അടുത്തകാലത്ത് പുള്ളിക്ക് കുറെ ഫ്രസ്ട്രേഷനുണ്ട്.

Also Read: ചരിത്ര വിജയത്തോടെ 'തുടരും' ഒ.ടി.ടി.യിലേക്ക്; സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Advertisment

മാർക്കോയ്ക്ക് ശേഷം ഉണ്ണിയ്ക്ക് ഒരു പടം കൃത്യമായി ലഭിച്ചിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുതിയ പടങ്ങൾ കിട്ടുന്നില്ല. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് നിർമ്മാതാക്കളായ ഗോകുലം മൂവീസ് പിന്മാറി. അതിന്റെയെല്ലാം നിരാശ കൂടെയുള്ളവരോടാണ് ഉണ്ണി തീർക്കുന്നത്. കൂടെയുണ്ടായിരുന്ന ആരും ഇന്ന് ഉണ്ണിക്കൊപ്പമില്ല.

ഞാൻ ഒരു പ്രെമോഷൻ കൺസൾട്ടന്റാണ്. 18 വർഷമായി ഇൻഡസ്ട്രിയിൽ ഉണ്ട്. ഞാൻ ഒരുപാട് സിനിമയ്ക്കും മറ്റു താരങ്ങൾക്കും പിആർ ചെയ്യുന്നയാളാണ്. ഈ അടുത്ത് നരിവേട്ട എന്ന സിനിമയ്ക്ക് ഞാൻ പ്രൊമോഷൻ ചെയ്തു. ഞാൻ ആ ചിത്രത്തെ പ്രശംസിച്ച് ഒരു പോസ്റ്റിട്ടു. അതു കണ്ടപ്പോൾ ഉണ്ണിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അന്ന് രാത്രി ഉണ്ണി എന്നെവിളിച്ച് മാനേജർ പരിപാടി വേണ്ടന്നു പറഞ്ഞു." വിപിൻ കുമാർ പറഞ്ഞു. അതേസമയം, വിഷയത്തിൽ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

Unni Mukundan Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: