scorecardresearch

'അഗാധമായ ദുഃഖം'; കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നടന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു

ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നടന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
Mammootty Mohanlal TVK Stampede

ചിത്രം: ഫേസ്ബുക്ക്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് മരണപ്പെട്ടത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധിപേർ ദുരന്തത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

Advertisment

ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നടന്മാരായ മമ്മൂട്ടിയും മോഹൻലാലും അനുശോചനം പങ്കുവച്ചു. "കരൂരിലെ ദാരുണ സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേ," മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

 "കരൂർ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ പ്രാർത്ഥനകൾ. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നു," മോഹൻലാൽ കുറിച്ചു.

Also Read: കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്

അതേസമയം, ഞായറാഴ്ച രാവിലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിജയ്‌യുടെ സംസ്ഥാന പര്യടനം നിർത്തിവയ്ക്കാൻ ടിവികെ തീരുമാനിച്ചു. മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹയവും പ്രഖ്യാപിച്ചു. ചികിത്സയിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്.

Advertisment

Also Read: വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് കുറിപ്പ്; നടി ഒവിയയ്ക്കെതിരെ സൈബർ ആക്രമണം

ശനിയാഴ്ച വിജയ് പങ്കെടുത്ത റാലിക്കിടിയാണ് തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും അടക്കം 40 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. നിരവധി പേർ ആശുപത്രിയിൽ തുടരുകയാണ്. പരിക്കേറ്റ പലരെയും ഉടൻ തന്നെ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും പലരും കുഴഞ്ഞു വീഴുകയായിരുന്നു. വിജയ് സംസാരിക്കുന്നതിനിടെ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീണതാണ് ദുരന്തത്തിന് തുടക്കമിട്ടത്. തുടർന്ന് വിജയ് പ്രസംഗം നിർത്തിവച്ച് രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം അഭ്യർഥിച്ചു.

Also Read: ആവർത്തിക്കുന്ന ദുരന്തങ്ങൾ; തിക്കും തിരക്കും മൂലം ഈ വർഷം ഉണ്ടായത് എട്ട് അപകടങ്ങൾ

ആംബുലൻസുകൾ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടി. അണികളെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പറഞ്ഞയച്ചത്. ദുരന്തത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷവും പിരിഞ്ഞുപോകാതിരുന്നതിനാലാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ജനബാഹുല്യം കാരണം ആംബുലൻസുകൾ ഉൾപ്പെടെ എത്താൻ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

Read More: കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പൊലീസ്

Mohanlal Mammootty Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: