/indian-express-malayalam/media/media_files/AdGKEg1PekeYzRYWhUzH.jpg)
ബാലചന്ദ്ര മേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കലാകാരിയാണ് ശോഭന. തിരിഞ്ഞുനോക്കുമ്പോൾ ആരെയും അമ്പരപ്പിക്കുന്ന കരിയർ തന്നെയാണ് ശോഭന സ്വന്തമാക്കിയതെന്നു കാണാം. അതിലും അമ്പരപ്പിക്കുക, ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനയ്ക്ക് പ്രായം പതിമൂന്നു വയസ്സായിരുന്നു എന്നതാണ്.
ഏതു പ്രായത്തിലാണ് ശോഭന അവരുടെ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കാണിക്കുന്ന ഒരു റീലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അത്ഭുതത്തോടെയാണ് പുതിയ കാലത്തിന്റെ സിനിമാ ആരാധകർ ഈ റീലിനെ സ്വീകരിക്കുന്നത്. "ദൈവമേ, അവിശ്വസനീയം," എന്നാണ് ആരാധകരുടെ കമന്റ്.
പതിമൂന്നര വയസ്സിൽ ഏപ്രിൽ 18, 15 വയസ്സിൽ യാത്ര, 16ൽ ചിലമ്പ്, 17ൽ അനന്തരം, നാടോടിക്കാറ്റ്, 18ൽ ധ്വനി, 20ൽ ഇന്നലെ, സസ്നേഹം, 21ൽ ഉള്ളടക്കം, ദളപതി, 22ൽ പപ്പയുടെ സ്വന്തം അപ്പൂസ്, 23ൽ മേലേപ്പറമ്പിൽ ആൺവീട്, മണിചിത്രത്താഴ്, 24ൽ തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം, പക്ഷേ, 25ൽ മഴയെത്തും മുൻപെ, 26ൽ ഹിറ്റ്ലർ എന്നിങ്ങനെ പോവുന്നു ശോഭനയുടെ പ്രായവും ചിത്രങ്ങളും തമ്മിലുള്ള ബന്ധം.
ഏപ്രിൽ 18ൽ ബാലചന്ദ്ര മേനോൻ തന്നെയായിരുന്നു നായകൻ. ശോഭനയുടെ ആദ്യ ചിത്രത്തെ കുറിച്ച് ഏപ്രിൽ 18ന്റെ സഹ സംവിധായകനായ വിജി തമ്പി മുൻപു പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. "ശോഭന ആദ്യമായി നായികയായി അഭിനയിക്കുന്ന സിനിമ ഏപ്രിൽ 18 ആണ്. ശോഭന ആ സിനിമയിൽ വരാനുള്ള കാരണം സുകുമാരി ചേച്ചിയാണ്. സുകുമാരി ചേച്ചിയുടെ ബന്ധുവാണ് ശോഭന. ലളിത, പത്മിനി, രാ​ഗിണിമാരുടെ സഹോദരനുണ്ട്. ചന്ദ്രകുമാർ. അ​ദ്ദേഹത്തിന്റെ മകളാണ് ശോഭന. സുകുമാരി ചേച്ചി റെക്കമെന്റ് ചെയ്തിട്ടാണ് ശോഭന വരുന്നത്. ശോഭനയ്ക്ക് അന്ന് പതിമൂന്ന്, പതിനാല് വയസേയുള്ളൂ പ്രായം. കുട്ടിത്തം മാറാത്ത അവസ്ഥയാണ്. ആ സമയത്താണ് ബാലചന്ദ്രൻ മേനോൻ സാറുടെ ഭാര്യയായി അഭിനയിക്കുന്നത്. എനിക്ക് തോന്നുന്നു ആ കുട്ടി അന്ന് സാരി ഉടുത്തത് തന്നെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും," സഫാരി ടിവിയ്ക്കു നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു.
"സെറ്റിൽ വന്നാൽ എപ്പോഴും കുട്ടിത്തമാണ്. മലയാളം അറിയില്ല. കൂടുതൽ അറിയാവുന്നത് തമിഴാണ്. ഇം​ഗ്ലീഷും അറിയാം. മലയാളം വായിക്കാനറിയാത്തത് കൊണ്ട് ഇം​ഗ്ലീഷിലാണ് എഴുതി കൊടുക്കുക. അതിലൊന്നും താൽപര്യം കാണിക്കില്ല. നന്നായിട്ട് പടം വരയ്ക്കുമായിരുന്നു. ഒരു ദിവസം ഞാൻ ഡയലോ​ഗുകൾ മുഴുവനും ഇം​ഗ്ലീഷിൽ എഴുതി വെള്ള പേപ്പറിൽ കൊണ്ട് കൊടുത്തു. പഠിച്ചോളൂ, അടുത്ത സീനെടുക്കാനുള്ളതാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ വന്ന് നോക്കിയപ്പോൾ വെള്ള പേപ്പറിന്റെ കാലിയായ പുറത്ത് പടം വരച്ച് കൊണ്ടിരിക്കുകയാണ്."
"ഒരു ദിവസം ഇത് പോലെ മേനോൻ സാറും ശോഭനയുമായുള്ള സീൻ എടുത്ത് കൊണ്ടിരിക്കുകയാണ്. സാരിയുടുക്കാൻ പറ്റുന്നില്ലെന്ന് പറയുമ്പോൾ മേനോൻ സാർ തന്നെ സാരി ശരിയായിക്കൊടുക്കുന്ന ഷോട്ട്. ഈ കുട്ടി റിയാക്ഷനും കാര്യങ്ങളും കാര്യമായി ശ്രദ്ധിക്കാതെ വന്നപ്പോൾ പുള്ളിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അദ്ദേഹം ദേഷ്യപ്പെട്ട് കണ്ടിട്ടുള്ള അപൂർവം സന്ദർഭങ്ങളിലൊന്നാണത്. സമയം പതിനൊന്ന് മണി ആയി കാണണം. ആ സമയത്ത് സെറ്റിൽ ബിസ്കറ്റും ചായയും തരും. പുള്ളി ദേഷ്യം വന്ന് ബിസ്കറ്റ് വലിച്ചെറിഞ്ഞ് ബ്രേക്ക് പറഞ്ഞ് പോയി. സുകുമാരി ചേച്ചി ശോഭനയെ വിളിച്ച് പറഞ്ഞു. ഇങ്ങനെ ചെയ്യരുത്, നായികയായിട്ട് അഭിനയിക്കുകയല്ലേ എന്നൊക്കെ ചോദിച്ചു."
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു. മോഹൻലാൽ- തരൂൺ മൂർത്തി ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരികയാണ് താരം.
Read More Entertainment Stories Here
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
- അച്ഛൻ വെയിറ്ററായി ജോലിചെയ്ത മൂന്നു ഹോട്ടലുകൾ ഇപ്പോഴും എന്റെ സ്വന്തം: സുനിൽ ഷെട്ടി
- സൗബിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നവ്യ നായർ
- ജിന്റോയെ സ്വീകരിക്കാനെത്തി; തിരക്കിൽപെട്ടു റോബിനും ആരതി പൊടിയും, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us