/indian-express-malayalam/media/media_files/0ycKZMNKYKZd2G7g7PRx.jpg)
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ കുടുംബമാണ് കപൂർ ഫാമിലി. പൃഥ്വിരാജ് കപൂറിൽ നിന്നും തുടങ്ങുന്ന ആ സിനിമാപാരമ്പര്യ രൺബീറിൽ എത്തിനിൽക്കുന്നു. പൃഥ്വിരാജ് കപൂറിന്റെ മകൻ രാജ് കപൂറിന്റെ ചെറുമകനും ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനുമാണ് രൺബീർ. പല അഭിമുഖങ്ങളിലും കപൂർ കുടുംബത്തിലെ ഏറ്റവും വിദ്യാസമ്പന്നൻ താനാണെന്ന് രൺബീർ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ പത്താം ക്ലാസ്സ് പാസ്സായ ആദ്യ കപൂർ ബോയ് താനാണെന്നാണ് രൺബീർ പറയുന്നത്. അച്ഛനും മുത്തച്ഛനും പത്താം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ല.
"ഞാൻ പപ്പയ്‌ക്കൊപ്പം അദ്ദേഹം സംവിധാനം ചെയ്യുന്ന 'ആ അബ് ലൗട്ട് ചാലെ'യുടെ അമേരിക്കയിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. എന്റെ പത്താം ക്ലാസ്സിലെ റിസൽറ്റ് വന്നപ്പോൾ 54.3ശതമാനം മാർക്കുണ്ട്. എന്റെ അമ്മ സന്തോഷം കൊണ്ട് അലറുകയായിരുന്നു. വീട്ടുകാർ എനിക്കു വേണ്ടി ഒരു പാർട്ടി സംഘടിപ്പിച്ചു. ദാദിയുടെ കണ്ണിലൊക്കെ സന്തോഷാശ്രുക്കൾ ആയിരുന്നു. അതോടെ ഞാൻ പത്താം ക്ലാസ്സ് പാസ്സായ ആദ്യ കപൂർ ബോയിയായി മാറി," രൺബീറിന്റെ വാക്കുകളിങ്ങനെ.
തനിക്ക് പഠനത്തിൽ വലിയ താൽപ്പര്യമില്ലെന്ന് രൺബീർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്മയുടെ സമ്മർദത്താൽ മാത്രമാണ് താൻ പഠിച്ചതെന്നും. മുംബൈയിലെ സ്കോട്ടിഷ് സ്കൂളിലാണ് രൺബീർ പഠിച്ചത്. പിന്നീട് രൺബീർ ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ നിന്ന് ഫിലിം മേക്കിംഗ് കോഴ്സ് ചെയ്തു. അതിനുശേഷം, ലീ സ്ട്രാസ്ബർഗ് തിയേറ്ററിൽ നിന്നും മെത്തേഡ് ആക്ടിംഗ് പഠിച്ചു. ഫിലിം സ്കൂളിൽ പഠിക്കുമ്പോൾ, രൺബീർ രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു - 'പാഷൻ ടു ലവ്', 'ഇന്ത്യ 1964'.
പഠനം പൂർത്തിയാക്കിയ ശേഷം രൺബീർ ഇന്ത്യയിൽ തിരിച്ചെത്തി, 2005ൽ സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിന് അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 2007ൽ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം. രൺബീറിന്റെ അഭിനയജീവിതം ബോക്സ് ഓഫീസിൽ കോടികൾ കൊയ്ത ആനിമൽ വരെ എത്തി നിൽക്കുന്നു.
2022 ഏപ്രിൽ 14ന് രൺബീർ ബോളിവുഡ് നടി ആലിയ ഭട്ടിനെ വിവാഹം ചെയ്തു. 2018 മുതൽ ഇരുവരും ഡേറ്റിംഗിൽ ആയിരുന്നു. ഇരുവർക്കും റാഹ കപൂർ എന്നൊരു മകളുണ്ട്.
Read More Entertainment Stories Here
- അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.