/indian-express-malayalam/media/media_files/GAfcXCkIksuPg2jKIuhS.jpg)
One Hundred Years of Solitude OTT
ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസ് നോവലായ ഏകാന്തതയുടെ നൂറുവർഷങ്ങൾ (One Hundred Years of Solitude)ഒടിടിയിലേക്ക്. മാർക്വേസിന്റെ ശ്രദ്ധേയമായ ഈ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സീരിസിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഈ വെബ് സീരിസിൽ പതിനാറ് എപ്പിസോഡുകൾ ഉണ്ടാകും.
ഇതിഹാസമെന്നോ കെട്ടുകഥയെന്നോ നാടോടി കഥയെന്നോ വായനക്കാർക്ക് വിശേഷിപ്പിക്കാവുന്ന ഏകാന്തതയുടെ നൂറു വർഷങ്ങൾ ഒരു മാസ്റ്റർപീസാണ്. 1967ൽ പ്രസിദ്ധീകരിച്ച, ഈ നോവൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരെയാണ് ആകർഷിച്ചത്. നോവലിന്റെ സങ്കീർണ്ണമായ ആഖ്യാനവും മാജിക്കൽ റിയലിസവും സ്പാനിഷ്-അമേരിക്കൻ സാഹിത്യത്തിൻ്റെ ഒരു മാസ്റ്റർപീസ് എന്ന നിലയിൽ ഈ നോവലിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 1982ൽ ഗാർസിയ മാർക്വേസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. അതിനാൽ തന്നെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' വെബ് സീരീസായി എത്തുമ്പോൾ മാർക്വേസ് ആരാധകർ ഏറെ ആവേശത്തിലാണ്.
സുപ്രധാന കഥാപാത്രങ്ങളായ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ, ഉർസുല ഇഗ്വാരൻ എന്നിവരിലേക്കും മാർക്വേസ് സൃഷ്ടിച്ച മാസ്മരിക ലോകത്തേക്കുമാണ് ടീസർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത്.
ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പരയിൽ കൊളംബിയയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള മികച്ച അഭിനേതാക്കളാണ് കഥാപാത്രങ്ങളായി എത്തുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണൽ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോൺസാലസിനെ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേൽസിനെ ഉർസുല ഇഗ്വാറനായും ടീസർ അവതരിപ്പിക്കുന്നു.
പൂർണ്ണമായും സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചതും ഗാർസിയ മാർക്വേസിൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ കൊളംബിയയിൽ ചിത്രീകരിച്ചതുമായ ഈ പരമ്പര എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറായ ഏകാന്തതയുടെ നൂറുവർഷങ്ങൾക്കുള്ള ആദരമാണ്.
Read More Entertainment Stories Here
- ഷൂട്ടിങിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us