/indian-express-malayalam/media/media_files/2025/01/20/p7aCrE6hiqchYeEjxLLf.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഷ്ടാവിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചുവരികയാണ്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടനെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിൽ തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ കരീന അഭ്യർത്ഥിച്ചിരുന്നു.
ഇപ്പോഴിതാ പാപ്പരാസികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കരീന- സെയ്ഫ് ദമ്പതികളുടെ മക്കളായ "തൈമൂറിനും ജെഹിനും വീട്ടിലേക്ക് പുതിയ കളിപ്പാട്ടങ്ങൾ എത്തുന്നു" എന്ന തലക്കെട്ടോടെ പാപ്പരാസികൾ പുറത്തുവിട്ട വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കരീനയുടെ പ്രതികരണം. 'ഇത് അവാസനിപ്പിക്കു. കരുണ കാണിക്കൂ. ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേ വിടൂ,' കരീന കുറിച്ചു.
അതേസമയം, ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. പ്രതിയുടെ പേര് മുഹമ്മദ് ഇസ്‌ലാം ആണെന്നും ബംഗ്ലാദേശ് വംശജനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷിത് ഗെഡാം പറഞ്ഞു.
ഗൂഗിൾ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വോർളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളിൽ നിന്ന് പ്രതി പറാത്തയും ഒരു കുപ്പിവെള്ളവും വാങ്ങാനായി ഗൂഗിൾ പേ (ജി പേ) വഴി പണം അയച്ചു. ഈ പണമിടപാടാണ് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കാൻ പൊലീസിനെ സഹായിച്ചത്.
Read More
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- ഞങ്ങളില്ലാതെ അപ്പനെന്ത് ആഘോഷം; പണിയിൽ താരമായി ജോജുവിന്റെ മക്കളും
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- സ്ക്രീനിലേക്ക് ഇടിച്ചുകയറിയ കൊമ്പന്മാർ
- അച്ഛനെ പോലെ തന്നെ അതിസുന്ദരി; ശ്രദ്ധ കവർന്ന് ബോബൻ ആലുംമൂടന്റെ മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.