/indian-express-malayalam/media/media_files/2025/08/07/swetha-menon-irshad-ali-2025-08-07-13-17-53.jpg)
ശ്വേതയ്ക്ക് പിന്തുണയുമായി ഇർഷാദ്
ശ്വേത മേനോന്റെ പേരിൽ വന്ന വിചിത്രമായ കേസാണ് ഇപ്പോൾ സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ചർച്ചയാവുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാണ് നടി ശ്വേത മേനോന് എതിരെ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി പരാതി നൽകിയിരിക്കുന്നത്.ഈ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.
Also Read: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി; നടി ശ്വേത മേനോനെതിരെ കേസെടുത്ത് പൊലീസ്
ശ്വേത മേനോന്‍ അമ്മ പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ കേസ് ഉയർന്നു വന്നിരിക്കുന്നത് എന്നതും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിത്തെളിച്ചിട്ടുണ്ട്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിനിമാരംഗത്തു നിന്നും സാംസ്കാരിക രംഗത്തു നിന്നുമെല്ലാം നിരവധി പേരാണ് ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ ഇർഷാദ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. സെൻസർഷിപ്പ് ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് അഭിനേതാക്കളെ തേടി കേസ് എത്തുന്നതിനെ ആക്ഷേപഹാസ്യരൂപേണ നോക്കികാണുകയാണ് ഇർഷാദ്. പാഠം ഒന്ന് ഒരു വിലാപത്തിൽ അഭിനയിച്ചതിന് ഇനി തനിക്കും മീര ജാസ്മിനുമൊക്കെ കേസിനെ നേരിടേണ്ടി വരുമോ എന്നാണ് ഇർഷാദ് ചോദിക്കുന്നത്.
"അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല!
ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?," എന്നാണ് ഇർഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്വേതമേനോന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഹാഷ് ടാഗും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. #StandWithSwethaMenon, #ProtectArtistsRights, #MisuseOfLaw, #Censorship,
#ArtisticFreedom തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്.
ടി.വി. ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച് 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ബാലവിവാഹത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ നൊമ്പരമായി മാറിയ ചിത്രമാണ് ‘പാഠം ഒന്ന് ഒരു വിലാപം'. മീര ജാസ്മിനും ഇർഷാദുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
സ്കൂൾ വിദ്യാർത്ഥിനിയായ ഷാഹിനയെ (മീര ജാസ്മിൻ) സ്ത്രീധനത്തിനു വേണ്ടി വിവാഹം കഴിക്കുകയും ഷാഹിനയുടെ സമ്മതമില്ലാതെ അവളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന റസാഖ് എന്ന കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിച്ചത്. 2003ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിനെ തേടിയെത്തിയിരുന്നു.
Also Read: Swetha Menon Case: പരാതിയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേതാ മേനോൻ
അതേസമയം, തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി നടപടികളെന്നും രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചതെന്നും. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹർജി നൽകിയിരിക്കുന്നത്.
Also Read: നിശബ്ദതയും കുറ്റകൃത്യമാണ്, ഇന്നു ഞാൻ നാളെ നീ: ശ്വേതയ്ക്ക് പിന്തുണയുമായി സാബുമോൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.