/indian-express-malayalam/media/media_files/uploads/2019/05/Exit-Poll-1.jpg)
Lok Sabha Election Exit Poll Result: വിവിധ ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ഏക്‌സിറ്റ് പോളുകള്‍ പുറത്ത് വിട്ടത്.
മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.
രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ഫലങ്ങൾ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയിൽ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.
Also Read: Exit Poll Results 2019 Live: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എവിടെ എങ്ങനെ കാണാം?
രാജ്യത്ത് 543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിക്കാന്‍ വേണ്ട കേവലഭൂരിപക്ഷമായ 271 സീറ്റുകളാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നു. അതേസമയം, ബിജെപിയെ താഴെയിറക്കണമെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാർട്ടികളുടെ സഹായം വേണ്ടി വരും.
Live Blog
ExitPoll Results 2019 India: Lok Sabha Elections ExitPoll Results 2019 Today by ABP-CSDS, News18-IPSOS, India Today-Axis, Today's Chanakya എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആർക്ക് അനുകൂലം
എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് ജനം മെയ് 23 ന് തെളിയിക്കുമെന്ന് പ്രകാശ് രാജ്.
With the EXIT POLLS ....Let some DAY DREAM that NIGHTMARE will come back. But ON 23 rd ...I BELIEVE CITIZENS will PROVE it WRONG ..till then let’s sing n celebrate...what BAPU JI Taught us ...pls retweet n share 🙏🙏🙏 pic.twitter.com/qaO3WotJAt
— Prakash Raj (@prakashraaj) May 19, 2019
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ആയിരിക്കുമെന്നും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേ ഫലം.
മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ
കാസര്‍കോട് - യുഡിഎഫ്
കണ്ണൂര്‍ - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
വടകര - യുഡിഎഫ്
വയനാട് - യുഡിഎഫ്
മലപ്പുറം - യുഡിഎഫ്
പൊന്നാനി - യുഡിഎഫ്
കോഴിക്കോട് - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
പാലക്കാട് - എല്‍ഡിഎഫ്
ആലത്തൂര്‍ - യുഡിഎഫ്
തൃശൂര്‍ - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
ചാലക്കുടി - യുഡിഎഫ്
എറണാകുളം - യുഡിഎഫ്
ഇടുക്കി - യുഡിഎഫ്
കോട്ടയം - യുഡിഎഫ്
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി വിജയം ആവർത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോൾ സർവേയിൽ പറയുന്നു. യുഡിഎഫ് 34 ശതമാനം വോട്ടുമായി വിജയിക്കുമ്പോൾ ബിജെപി 31 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും 29 ശതമാനം വോട്ട് മാത്രം നേടി എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേയിൽ പറയുന്നു.
അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയം കെസിആര്‍ നയിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
ടൈംസ് നൗ-ടിആര്‍എസ് 13, കോണ്‍ഗ്രസ് 2, ബിജെപി 1, എഐഎംഐഎം 1.
ഇന്ത്യ ടിവി-ടിആര്‍എസ് 14, കോണ്‍ഗ്രസ് രണ്ട്, എഐഎംഐഎം1.
എന്‍ഡിഎ 242 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുളളൂവെന്ന് ദ നേതാ-ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചനം. യുപിഎ 164 സീറ്റുകളില്‍ ജയിക്കുമെന്നും ന്യൂസ് എക്‌സ് പറയുന്നു. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം 43 സീറ്റില്‍ ജയിക്കുമെന്നും പ്രവചനം.
താന്‍ എക്‌സിറ്റ് പോള്‍ ഗോസിപ്പില്‍ വിശ്വസിക്കുന്നില്ലെന്ന് മമത. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത പറഞ്ഞു. ഈ യുദ്ധം ഒരുമിച്ച് പൊരുതി ജയിക്കുമെന്നും അവര്‍ പറഞ്ഞു.
I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together— Mamata Banerjee (@MamataOfficial) May 19, 2019
യുപിയില്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യം 54 നാല് സീറ്റില്‍ ജയിക്കുമെന്നും അല്‍ ആന്ത്രോപോളജി എക്‌സ്‌പെരിമെന്റ്. ബിഎസ്പി 27, എസ്പി 22, ആര്‍എല്‍ഡി രണ്ട് എന്നിങ്ങനെയായിരിക്കും സീറ്റു നില.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കെ പ്രവചിച്ച് മാതൃഭൂമി ന്യൂസ് സർവേ. 38 ശതമാനം വോട്ട് നേടി യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ വിജയിക്കുമെന്നും 35 ശതമാനം വോട്ടുമായി എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തെത്തുമെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും സർവേ പ്രവചിക്കുന്നു.
ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ പി.കെ.ബിജുവിനെ അട്ടിമറിക്കുമെന്ന് മാതൃഭൂമി സർവേ ഫലം. 48 ശതമാനം വോട്ട് രമ്യ ഹരിദാസ് നേടുമെന്നും പി.കെ.ബിജു 37 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നത്. എൻഡിഎ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.
Every single exit poll can’t be wrong! Time to switch off the TV, log out of social media & wait to see if the world is still spinning on its axis on the 23rd.
— Omar Abdullah (@OmarAbdullah) May 19, 2019
റിപ്പബ്ലിക് ടിവി സി വോട്ടര്‍ബിജെപി-287, കോണ്‍ഗ്രസ് 128, മറ്റുള്ളവര്‍ 127.റിപ്പബ്ലിക് ജന്‍ കി ബാത്ത്ബിജെപി-305, കോണ്‍ഗ്രസ് 124, മറ്റുള്ളവര്‍ 113.ടൈംസ് നൗ-വിഎംആർബിജെപി-306, കോണ്‍ഗ്രസ് 142, മറ്റുള്ളവര്‍-94.ന്യൂസ് നാഷന്‍ബിജെപി-282-290, കോണ്‍ഗ്രസ്-118-126, മറ്റുള്ളവര്‍ 130-138.
റിപ്പബ്ലിക് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 305 സീറ്റുകളാവും നേടുക. അതേസമയം, യുപിഎ 124 സീറ്റുകള്‍ മാത്രമേ നേടുകയുള്ളൂവെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. റിപ്പബ്ലിക് സിവോട്ടറുടെ സര്‍വ്വേ പ്രകാരം എന്‍ഡിഎ 287 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎയ്ക്ക് 128 സീറ്റുകളില്‍ ജയിക്കാനാകും. എസ്പി-ബിഎസ്പി സഖ്യം 40 സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
രാജ്യത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍. രണ്ട് എക്‌സിറ്റ് പോളുകള്‍ 300 ല്‍ പരം സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 306 സീറ്റുകളും യുപിഎ 132 സീറ്റുകളും നേടും. 2014 ല്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയിരുന്നത്.
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്‍ ജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം പറയുന്നു. 43 ശതമാനം വോട്ടുകളുമായി സുധാകരന്‍ ജയിക്കുമെന്നാണ് പറയുന്നത്. എല്‍ഡിഎഫിന്റെ പികെ ശ്രീമതി 41 ശതമാനവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഫലം പറയുന്നത്.
ആന്ധ്രാപ്രദേശില്‍ വെെ എസ് ആർ കോണ്‍ഗ്രസ് മുന്നേറുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് സർവ്വെ പറയുന്നു. വെെഎസ്ആർ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ സർവ്വെ പറയുന്നത്.ടിഡിപി നാലു മുതല്‍ ആറുവരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്സിറ്റ് പോള്‍
സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തിയ ഉടന്‍ തന്നെ ‘നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്തു’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പാണ് ‘ഇലക്ഷന്‍ എകിസ്റ്റ് പോള്‍’ (election exit poll). ഏതു പാര്‍ട്ടിയ്ക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാന്‍ കഴിയും എന്ന് കരുതപ്പെടുന്നു. Read More:
2014 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയാണ് യഥാര്‍ഥത്തില്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സംഭവിച്ചതും. ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു 2014 ല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത്. 200 സീറ്റുകള്‍ ബിജെപി നേടുമെന്ന് മിക്ക സര്‍വേകളും പ്രവചിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് ഏറെ പിന്നിലാകുമെന്ന പ്രവചനും എക്‌സിറ്റ് പോളുകളില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലായിരിക്കും ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുക എന്നും എക്‌സിറ്റ് പോളില്‍ പ്രവചനമുണ്ടായിരുന്നു. Read More
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക മേയ് 23 നാണ്. എന്നാല്‍, അതിന് മുന്‍പായി ജനങ്ങള്‍ കാത്തിരിക്കുന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വേണ്ടിയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷ വയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇന്ന് വൈകീട്ട് 6.30 മുതലാണ് എക്‌സിറ്റി പോള്‍ ഫലങ്ങള്‍ പുറത്തുവരിക.
ഛുശിശീി ജീഹഹ െഅല്ലെങ്കില്‍ അഭിപ്രായ വോട്ടെടുപ്പില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നു' എന്നതാണ് അന്വേഷിക്കുന്നതെങ്കില്‍, എക്സിറ്റ് പോളുകളില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തു' എന്നാണ് ചോദിക്കുന്നത്. എക്സിറ്റ് പോളുകള്‍ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്.
2014 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയാണ് യഥാര്‍ഥത്തില്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സംഭവിച്ചതും. ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു 2014 ല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത്. 200 സീറ്റുകള്‍ ബിജെപി നേടുമെന്ന് മിക്ക സര്‍വേകളും പ്രവചിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് ഏറെ പിന്നിലാകുമെന്ന പ്രവചനും എക്‌സിറ്റ് പോളുകളില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലായിരിക്കും ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുക എന്നും എക്‌സിറ്റ് പോളില്‍ പ്രവചനമുണ്ടായിരുന്നു.
Read More: Exit Polls today: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?
2014 ലെ എക്‌സിറ്റ് പോളില്‍ എന്‍ഡിഎ 249 സീറ്റ് നേടുമെന്ന് ടൈംസ് നൗ - ഒആര്‍ജി സര്‍വേയും 340 സീറ്റ് നേടുമെന്ന് ന്യൂസ് 24 - ചാണക്യ സര്‍വേയും പ്രവചിച്ചിരുന്നു. ന്യൂസ് 24 ചാണക്യ യുപിഎക്ക് പ്രവചിച്ചത് 70 സീറ്റുകളും ടൈംസ് നൗ - ഒആര്‍ജി സര്‍വേ പ്രവചിച്ചത് 148 സീറ്റുകളുമായിരുന്നു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ യഥാര്‍ഥ ഫലം വന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. ബിജെപി തനിച്ച് നേടിയത് 282 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് 336 സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് 44 സീറ്റുകളിലൊതുങ്ങി.
എക്സിറ്റ് പോളുകള്‍ പലപ്പോഴും ഇന്‍ഡ്യയില്‍ വിശ്വസനീയമാകാറില്ല. പ്രവചനങ്ങള്‍ തെറ്റിയ സന്ദര്‍ഭങ്ങളാണ് കൂടുതലും. 2004 ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു, 2009 ല്‍ അവര്‍ യുപിഎയുടെ സീറ്റ് ഷെയറിനെ അന്‍ഡറെസ്റ്റമേറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights