scorecardresearch

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; പുതിയ ദേശീയ ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ

മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ കമ്മിറ്റി 'നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു' എന്ന് കായിക മന്ത്രാലയം കുറ്റപ്പെടുത്തി.

മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ കമ്മിറ്റി 'നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു' എന്ന് കായിക മന്ത്രാലയം കുറ്റപ്പെടുത്തി.

author-image
Sports Desk
New Update
WFI suspended | India

ഫൊട്ടോ: എക്സ്/ Amock

ഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു കായികമന്ത്രാലയം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ ഈ നടപടി. മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ കമ്മിറ്റി 'നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു' എന്ന് കായിക മന്ത്രാലയം കുറ്റപ്പെടുത്തി.അതേ സമയം ഗുസ്തി  ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കായിക മന്ത്രാലയം ഐ ഒ എയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisment

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപി എം പിയായ ബ്രിജ് ഭൂഷന്റെയും സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനൽ, വിവാദപരമായ സാഹചര്യങ്ങളിൽ വളരെ വൈകി തിരഞ്ഞെടുപ്പ് നടത്തിയ ശേഷം ഫെഡറേഷന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് പിന്നാലെ സഞ്ജയ് സിങ്  ബ്രിജ് ഭൂഷന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

“ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നാണ്. ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്നതും കോടതി വാദം കേൾക്കുന്നതും ഈ സ്ഥലത്താണ്" ക്രമീകരണത്തിനെതിരെ സ്പോർട്സ് മന്ത്രാലയം ആഞ്ഞടിച്ചു. 

ഇതുകൂടാതെ അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പുകൾ ബ്രിജ് ഭൂഷന്റെ വീട്ടുമുറ്റമായ ഗോണ്ടയിൽ നടത്താനുള്ള സഞ്ജയ് സിംഗിന്റെ തീരുമാനവും മന്ത്രാലയത്തെ ചൊടിപ്പിച്ചു. “പ്രസ്തുത ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗുസ്തി താരങ്ങൾക്ക് മതിയായ അറിയിപ്പ് നൽകാതെയും, ഡബ്ല്യുഎഫ്‌ഐയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയുമുള്ള ഈ പ്രഖ്യാപനം തിടുക്കത്തിലുള്ളതാണ്,” കായികമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

Advertisment

“ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് തുടരുന്ന സ്വേച്ഛാധിപത്യ പ്രവണതകൾ, സദ്ഭരണത്തിന്റെ സ്ഥിരതയാർന്ന തത്വങ്ങൾക്ക് വിരുദ്ധവും സുതാര്യതയും ശരിയായ നടപടിക്രമവും ഇല്ലാത്തതുമാണ്. ന്യായമായ ഗുസ്തി മത്സരങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് ഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നത് അത്യന്താപേക്ഷിതമാണ്. കായിക താരങ്ങൾ, പങ്കാളികൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇവ നിർണായകമാണ്," കായികമന്ത്രാലയം വിമർശിച്ചു.

സഞ്ജയ് സിംഗിന്റെ നിയമനത്തെ എതിർത്ത് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർ രംഗത്തെത്തിയിരുന്നു. പ്രതിഷേധ സൂചകമായി സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ബജ്‌റംഗ് തന്റെ പത്മശ്രീ പുരസ്‌കാരം തിരികെ നൽകി.

Read More Related News Stories:

Wrestling Sports Ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: