/indian-express-malayalam/media/media_files/2024/11/10/a4vEc8yZ95m9Kiyzabso.jpg)
സഞ്ജു സാംസൺ(ഫയൽ ഫോട്ടോ)
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും നിരാശപ്പെടുത്തിയതോടെ അവസാന മത്സരത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാണ്. എന്നാൽ സഞ്ജുവിനെ പോലെ കഴിവുള്ള താരത്തിന് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ.
ഇംഗ്ലണ്ട് പേസർമാരുടെ ഷോർട്ട് പിച്ച് പന്തുകൾക്ക് മുൻപിൽ വീണ് ആണ് സഞ്ജു പരമ്പരയിൽ തുടരെ മടങ്ങിയത്. അതിൽ നാലിൽ മൂന്ന് വട്ടവും പുറത്താക്കിയത് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ. 26, 5, 3, 1 എന്നതാണ് പരമ്പരയിലെ സഞ്ജുവിന്റെ സ്കോറുകൾ.
"നന്നായി കളിക്കുമ്പോൾ ഈ താരങ്ങൾക്ക് എത്രത്തോളം ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് നോക്കേണ്ടത്. എത്രത്തോളം അവർക്ക് ടീമിനായി സംഭാവന നൽകാൻ സാധിക്കുന്നു എന്നാണ് നോക്കേണ്ടത്. ട്വന്റി20 ക്രിക്കറ്റിന് അനുയോജ്യമായ കഴിവുള്ള താരത്തെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ പരിഗണിക്കേണ്ടത് അതാണ്. സഞ്ജു നന്നായി കളിക്കുമ്പോൾ അത് ടീമിനുണ്ടാക്കുന്ന മാറ്റം എത്രമാത്രം എന്ന് നമ്മൾ കാണുന്നതാണ്," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
"അതിശയിപ്പിക്കുന്ന സെഞ്ചുറി നേടിയാണ് സഞ്ജു ടീമിനെ ജയിപ്പിച്ചത്. അതുകൊണ്ട് സഞ്ജുവിനെ പോലെ കഴിവുള്ള​ താരങ്ങളെ തോൽക്കാനും അനുവദിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ മോശം ഫോമിൽ കൂടുതൽ മത്സരങ്ങൾ കളിച്ചാലും പ്രശ്നമില്ല എന്ന നിലപാട് സ്വീകരിക്കേണ്ടതുണ്ട്. കാരണം ട്വന്റി20 ക്രിക്കറ്ററുടെ ശൈലി അങ്ങനെയാണ്. ട്വന്റി20 ബാറ്റർക്ക് റിസ്ക് എടുത്ത് കളിക്കേണ്ടതുണ്ട്. ഒരു ഇന്നിങ്സ് മതിയാവും സഞ്ജുവിന് ഫോമിലേക്ക് തിരികെ എത്താൻ," മഞ്ജരേക്കർ ചൂണ്ടിക്കാണിക്കുന്നു.
സ്ട്രൈക്ക്റേറ്റിൽ സഞ്ജു ഒന്നാമത്
"എത്രത്തോളം അവസരം സഞ്ജുവിന് നൽകാൻ സാധിക്കുമോ അത്രത്തോളം നൽകണം എന്നാണ് ഞാൻ പറയുക. കാരണം ഫോമിലേക്ക് എത്തി കഴിഞ്ഞാൽ പിന്നെ ഈ പരാജയങ്ങൾക്കെല്ലാം പകരംവയ്ക്കും വിധത്തിൽ കളിക്കാൻ സഞ്ജുവിന് കഴിയും. ഇതുപോലെ പരാജയപ്പെട്ട് പിന്നെ ഫോമിലേക്ക് തിരിച്ചെത്തുന്ന താരത്തിന് 40 അല്ലെങ്കിൽ 50 സ്കോർ ആണ് കണ്ടെത്താൻ സാധിക്കുന്നത് എങ്കിൽ അങ്ങനെ ഒരു താരത്തിന് നീണ്ട അവസരം നൽകേണ്ടതില്ല. എന്നാൽ ഈ സഞ്ജു സാംസണിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, " മഞ്ജരേക്കർ പറഞ്ഞു.
500 റൺസ് എങ്കിലും സ്കോർ ചെയ്ത ട്വന്റി20 ഓപ്പണർമാരുടെ കണക്ക് എടുക്കുമ്പോൾ സഞ്ജു സാംസണിനാണ് ഉയർന്ന സ്ട്രൈക്ക്റേറ്റ് ഉള്ളത്. 177.54 ആണ് ട്വന്റി20യിലെ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ്. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പ് ജയത്തിന് പിന്നാലെ രോഹിത്തും കോഹ്ലിയുമെല്ലാം കുട്ടി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ഓപ്പണിങ് സ്പോട്ടിലേക്ക് സഞ്ജു എത്തിയത്. മൂന്ന് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും കഴിഞ്ഞ വർഷം സഞ്ജു നേടി.
Read More
- ഇന്ത്യയെ തോളിലേറ്റിയ രണ്ട് ദശകം; സച്ചിനെ തേടി മറ്റൊരു മിന്നും നേട്ടം
- india Women Cricket Team: രണ്ടാം വയസിൽ പ്ലാസ്റ്റിക് ബാറ്റിൽ പരിശീലനം; മകളിലൂടെ സ്വപ്നം കയ്യെത്തിപ്പിടിച്ച ഒരു അച്ഛൻ
- Under 19 Twenty20 World Cup: കൗമാരക്കപ്പ് വീണ്ടും റാഞ്ചി പെൺപട; അണ്ടർ 19 ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം
- ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?
- സികെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ; തുടക്കത്തിലേ അടിപതറി കർണാടക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.