/indian-express-malayalam/media/media_files/2025/03/30/2dd5K0nUlp5K4qRc7bxZ.jpg)
MS Dhoni Stumping Photograph: (IPL, Instagram)
RR vs CSK IPL 2025: തുടരെ രണ്ടാം മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. നിതീഷ് റാണ തകർത്തടിച്ചതിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഭേദപ്പെട്ട സ്കോർ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥൻ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് ആണ് കണ്ടെത്തിയത്. നിതീഷ് റാണ 36 പന്തിൽ നിന്ന് 10 ഫോറും അഞ്ച് സിക്സും പറത്തി 81 റൺസെടുത്തു. അവസാന ആറ് ഓവറിൽ 42 റൺസ് മാത്രമാണ് രാജസ്ഥാന് കണ്ടെത്താനായത്.
രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ മൂന്നാമത്തെ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ രാജസ്ഥാൻ റോയൽസിന് നഷ്ടമായി. ഖലീൽ അഹ്മദ് നാല് റൺസ് എടുത്ത യശസ്വിയെ അശ്വിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആദ്യ രണ്ട് കളിയിവും റിയാൻ പരാഗ് മൂന്നാമതയാണ് ഇറങ്ങിയത് എങ്കിൽ ചെന്നൈക്ക് എതിരെ നിതീഷ് റാണ മൂന്നാമത് ക്രീസിലെത്തി. സഞ്ജു സാംസണും നിതീഷ് റണയും ചേർന്ന് പവർപ്ലേയിൽ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ രാജസ്ഥാനെ മുൻപോട്ട് കൊണ്ടുപോയി. 81 റൺസിന്റെ കൂട്ടുകെട്ട് ആണ് നിതീഷും സഞ്ജുവും ചേർന്ന് കണ്ടെത്തിയത്. എന്നൽ ചെന്നൈയുടെ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ നൂർ അഹ്മദിന് മുൻപിൽ സഞ്ജു വീണു. 16 പന്തിൽ നിന്ന് 20 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്.
നാലാമതായി ക്രീസിലെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗ് 28 പന്തിൽ നിന്ന് 37 റൺസ് എടുത്തു. റിയാനും നിതീഷ് റാണയും ചേർന്ന് കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും നിതീഷിനെ വീഴ്ത്തി അശ്വിൻ ഭീഷണി ഒഴിവാക്കി. പിന്നാലെ പതിരാനയാണ് പരാഗിനെ ക്ലീൻ ബൗൾഡാക്കിയത്. 124-2 എന്ന നിലയിൽ നിന്ന് 140-5ലേക്ക് രാജസ്ഥാൻ വീണു. ധ്രുവ് ജുറെലിന് ചെന്നൈക്ക് എതിരെ മൂന്ന് റൺസ് മാത്രമേ കണ്ടെത്താനായുള്ളു. നൂർ അഹ്മദ് ആണ് ജുറെലിനേയും മടക്കിയത്. ഹെറ്റ്മയറിനും മുൻപേ ഹസരങ്കയെ രാജസ്ഥാൻ ബാറ്റിങ്ങിന് അയച്ചിട്ടും കാര്യമുണ്ടായില്ല. സ്കോർ രണ്ടക്കം കടത്താൻ അനുവദിക്കാതെ രവീന്ദ്ര ജഡേജ ഹസരങ്കയെ വിജയ് ശങ്കറിന്റെ കൈകളിൽ എത്തിച്ചു. 19 റൺസ് മാത്രമാണ് ഹെറ്റ്മയർ നേടിയത്.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഖലീൽ അഹ്മദും നൂർ അഹ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആർ അശ്വിനും പതിരാനയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം പിഴുതു. നൂർ അഹ്മദ് ആണ് ചെന്നൈ നിരയിലെ ബോളർമാരിൽ തുടരെ മൂന്നം മത്സരത്തിലും കുറവ് ഇക്കണോമി കണ്ടെത്തിയത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.