/indian-express-malayalam/media/media_files/2025/06/03/KLbegl5IvsrdMZo1eR78.jpg)
Shreyas Iyer, Rajat Patidar IPL Final RCB vs PBKS Photograph: (IPL, Instagram)
IPL Final 2025, RCB vs PBKS: രണ്ട് മാസത്തോളം നീണ്ട ഐപിഎൽ ആവേശത്തിന് ഇന്ന് കൊട്ടിക്കലാശം. ഈ രണ്ട് മാസത്തിന് ഇടയിൽ ആരാധകരെ ത്രില്ലടിപ്പിച്ച്, ഞെട്ടിച്ച്, മുൾമുനയിൽ നിർത്തിയ മത്സരങ്ങൾ നിരവധി. ജയം അസാധ്യം എന്ന് തോന്നിച്ചിടത്ത് നിന്ന് ജയം പിടിച്ച ടീമുകളുണ്ട്. ജയം ഉറപ്പിച്ച് നിൽക്കെ തോൽവിയിലേക്ക് വഴുതി വീണ ടീമുകളുമുണ്ട്. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ വൈകുന്നേരങ്ങളെ ഒരു സ്റ്റേഡിയത്തിനുള്ളിലേക്ക് ചുരുക്കിയ ആവേശ നാളുകൾക്കാണ് തിരശീല വീഴുന്നത്. പഞ്ചാബ് കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുമ്പോൾ പിച്ച് എങ്ങനെയാണ് നിർണായകമാവുക?
ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലേക്ക് എത്തിച്ചും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ചുമാണ് പഞ്ചാബുമായി ശ്രേയസ് ഫൈനലിന് എത്തുന്നത്. ആർസിബിയുടെ രജത് പാടിദാറുമായി താരതമ്യം ചെയ്യുമ്പോൾ ഫൈനലിൽ ടീമിനെ നയിച്ചതിന്റെ പരിചയസമ്പത്തിൽ ശ്രേയസ് ആണ് മുൻപിൽ.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
പിച്ച് റിപ്പോർട്ട്
ബാറ്റിങ്ങിനെ തുണയ്ക്കുന്ന മിക്സഡ് സോയിൽ പിച്ച്(റെഡ്, ബ്ലാക്ക് സോയിൽ) ആണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. പഞ്ചാബ് കിങ്സും ഗുജറാത്ത് ടൈറ്റൻസും ഇവിടെ ഏറ്റുമുട്ടിയപ്പോൾ ഈ പിച്ച് ആണ് ഉപയോഗിച്ചത്. അന്ന് റൺ മഴ പെയ്തിരുന്നു. ബോളർമാർക്ക് അന്ന് അധികം സന്തോഷിക്കാനുള്ള വകയുണ്ടായിരുന്നില്ല. എന്നാൽ നീണ്ട ബൗണ്ടറിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. അതിനാൽ കൂറ്റനടികൾക്ക് ശ്രമിക്കുന്ന ബാറ്റർമാർക്ക് കരുതലോടെ കളിക്കേണ്ടതുണ്ട്.
Also Read: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന എട്ട് മത്സരങ്ങളിൽ ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം 200ന് മുകളിൽ സ്കോർ കണ്ടെത്തി. ഒരു മത്സരത്തിൽ വന്ന സ്കോർ 196 റൺസ്. 220ന് മുകളിൽ സ്കോർ നാല് വട്ടം ഇവിടെ കണ്ടു. എട്ട് മത്സരങ്ങളിൽ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് ജയിച്ചത്. എന്നാൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ തവണയും കണ്ടത്. ഇന്ന് ടോസ് പഞ്ചാബ് നേടിയാലും ആർസിബി നേടിയാലും തിരഞ്ഞെടുക്കുക ബാറ്റിങ്ങോ ബോളിങ്ങോ?
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
പഞ്ചാബ് കിങ്സ് ഇവിടെ രണ്ട് വട്ടം കളിച്ചു. രണ്ട് വട്ടവും ജയം പിടിച്ചു. സീസണിൽ പഞ്ചാബ് കിങ്സ് ഇവിടെ കളിച്ച ആദ്യ മത്സരത്തിൽ 243 റൺസ് ആണ് സ്കോർ ചെയ്തത്. രണ്ടാം ക്വാളിഫയറും പഞ്ചാബ് ഇവിടെയാണ് കളിച്ചത്. മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ആക്രമണത്തെ അതിജീവിച്ച് പഞ്ചാബ് കിങ്സ് മറികടന്നത് 204 റൺസ്. എന്നാൽ അഹമ്മദാബാദിൽ സീസണിൽ ഇതുവരെ ആർസിബി കളിച്ചിട്ടില്ല എന്നത് പഞ്ചാബിന് നേരിയൊരു മുൻതൂക്കം നൽകുന്നുണ്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു
ഐപിഎൽ ഫൈനലിൽ മഴ കല്ലുകടിയാവുമോ?
രണ്ട് മണിക്കൂറോളം വൈകിയാണ് രണ്ടാം ക്വാളിഫയർ അഹമ്മദാബാദിൽ നടന്നത്. ഫൈനലിന്റെ അന്നും അഹമ്മദാബാദിൽ മഴ ലഭിച്ചേക്കാം എന്നാണ് പ്രവചനം. എന്നാൽ മഴ ലഭിച്ചേക്കാനുള്ള സാധ്യത കുറവാണ്. ഇന്ന് മഴയെ തുടർന്ന് മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ റിസർവ് ഡേയിലേക്ക് മത്സരം നീളും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.