/indian-express-malayalam/media/media_files/2025/07/02/shubman-gill-and-gautam-gambhir-2025-07-02-16-12-31.jpg)
Shubman Gill and Gautam Gambhir: (Indian Cricket Team, Instagram)
india Vs England 2nd Test: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ മൂന്ന് മാറ്റങ്ങളോടെ ഇറങ്ങുമ്പോൾ ഇന്ത്യൻ ബോളിങ് നിരയാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. വാഷിങ്ടൺ സുന്ദറിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതോടെ എട്ടാം നമ്പർ വരെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് നീളുന്നു. എന്നാൽ ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് നേതൃത്വം നൽകുന്ന ബോളിങ് നിര ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ബാറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായാണ് വാഷിങ്ടൺ സുന്ദറിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്ന് കുൽദീപ് യാദവിനെ ഇന്ത്യ മാറ്റി നിർത്തിയത്. ഇതോടെ രണ്ട് ഇന്നിങ്സിലുമായി ഇംഗ്ലണ്ടിന്റെ 20 വിക്കറ്റ് വീഴ്ത്താൻ പ്രാപ്തമായ ബോളിങ് നിരയല്ല ഇന്ത്യയുടേത് എന്ന വിമർശനമാണ് ഉയരുന്നത്. നിതീഷ് കുമാർ റെഡ്ഡി അഞ്ച് വിക്കറ്റ് ആണ് ഇതുവരെ ഇന്ത്യക്കായി വീഴ്ത്തിയത്. വാഷിങ്ടൺ സുന്ദറിന്റെ പേരിലുള്ളത് 25 വിക്കറ്റ്. രവീന്ദ്ര ജഡേജ 300ന് മുകളിൽ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ബോളിങ്ങിൽ ഇന്ത്യക്ക് വിശ്വാസം വയ്ക്കാനാവില്ല.
Also Read: Sanju Samson IPL: സഞ്ജുവിനെ മാത്രമല്ല; ഋഷഭ് പന്തിനായും ചെന്നൈ ശ്രമിക്കണം: ആകാശ് ചോപ്ര
അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലോർഡ്സ് ടെസ്റ്റിൽ കളിപ്പിക്കാൻ വേണ്ടിയാണ് എഡ്ജ്ബാസ്റ്റണിൽ ഇറക്കാതെ ബുമ്രയ്ക്ക് ടീം മാനേജ്മെന്റ് വിശ്രമം നൽകുന്നത്. ബുമ്രയ്ക്ക് കൂടുതൽ തിളങ്ങാൻ സാധിക്കുന്ന സാഹചര്യങ്ങളാവും ലോർഡ്സിൽ എന്ന കാരണം ചൂണ്ടിയാണ് ഇത്.
Also Read: കേരള ക്രിക്കറ്റ് ലീഗ്; വിഗ്‌നേഷ് പുത്തൂരിനെയും അസ്ഹറിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
എന്നാൽ എഡ്ജ്ബാസ്റ്റണിൽ മുൻനിര ബോളർമാർ ഒന്നുമില്ലാതെ ഇറങ്ങേണ്ടി വന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബോളിങ് നിരയ്ക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് സിറാജ് ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയിരുന്നു.
Also Read: 'ക്യാപ്റ്റൻ കൂൾ' വേറെ വേണ്ട; ട്രേഡ്മാർക്കിന് അപേക്ഷ നൽകി എം.എസ് ധോണി
ബാറ്റിങ്ങിലേക്ക് വരുമ്പോൾ സായ് സുദർശനെ ഒഴിവാക്കി ഇന്ത്യ കരുൺ നായരെ മൂന്നാം സ്ഥാനത്തേക്ക് കൊണ്ടുവന്നതാണ് മറ്റൊരു മാറ്റം. ലീഡ്സിൽ ആറാം സ്ഥാനത്താണ് കരുൺ നായർ കളിച്ചിരുന്നത്. സായ് സുദർശനും കരുണും ലീഡ്സിലെ ഒന്നാം ഇന്നിങ്സിൽ ഡക്കായിരുന്നു.
Read More: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.