scorecardresearch

India Vs Bangladesh: ബംഗ്ലാദേശ് തവിടുപൊടി; 35-5ലേക്ക് വീണു; കടന്നാക്രമിച്ച് ഇന്ത്യ

അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത്തിന്റെ ബോളിങ് ചെയിഞ്ചാണ് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ തുടരെ വീഴാൻ ഇടയാക്കിയത്. ഹാട്രിക് അവസരം അക്ഷറിന് മുൻപിൽ തെളിഞ്ഞിരുന്നു

അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത്തിന്റെ ബോളിങ് ചെയിഞ്ചാണ് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ തുടരെ വീഴാൻ ഇടയാക്കിയത്. ഹാട്രിക് അവസരം അക്ഷറിന് മുൻപിൽ തെളിഞ്ഞിരുന്നു

author-image
Sports Desk
New Update
indian cenebrating wicket against bangladesh

ബംഗ്ലാദേശ് വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ടോസ് ഭാഗ്യം തുണച്ചിട്ടും ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ പിടിച്ചുനിൽക്കാനാവാതെ ബംഗ്ലാദേശ്. ചാംപ്യൻസ് ട്രോഫിയിലെ രണ്ടാം ദിനം ദുബായിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോൾ ആദ്യ ഒൻപത് ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. 

Advertisment

ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഓപ്പണർ സൌമ്യ സർകറിനെ ഡക്കാക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ച് പന്തിൽ നിന്നാണ് ബംഗ്ലാദേശ് ഓപ്പണർ ഡക്കായി മടങ്ങിയത്. ഔട്ട്സൈഡ് ഓഫായി എത്തിയ മുഹമ്മദ് ഷമിയുടെ ഗുഡ് ലെങ്ത് ഡെലിവറിയിൽ സൌമ്യ സർകറിന്റെ ബാറ്റിലുരസി പന്ത് കെ എൽ രാഹുലിന്റെ കൈകളിലേക്ക് എത്തി. 

വിശ്വാസം കാത്ത് ഹർഷിത്

ആദ്യ വിക്കറ്റ് വീഴുമ്പോൾ ബംഗ്ലാദേശിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺസ് മാത്രം. ഒരു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന്റെ രണ്ടാമത്തെ വിക്കറ്റും വീണു. രണ്ടാം ഓവറിലെ നാലാമത്തെ പന്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്റോ രണ്ട് പന്തിൽ ഡക്കായി കൂടാരം കയറി. അർഷ്ദീപിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ ഹർഷിത് റാണയാണ് ടീം മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് തുടക്കത്തിലെ വിക്കറ്റ് പിഴുതത്.

Advertisment

ഹർഷിത് റാണയുടെ പന്തിൽ കവർ ഡ്രൈവ് കളിക്കാനാണ് ഷാന്റോ ശ്രമിച്ചത്. എന്നാൽ പന്ത് നേരെ കവറിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തി. തകർപ്പൻ ക്യാച്ചോടെ കോഹ്ലി ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റ് വീഴുന്നെന്ന് ഉറപ്പാക്കി. ഇതോടെ 2-2 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകർന്നു. 

ഏഴാം ഓവറിലാണ് ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണത്. മെഹ്ദി ഹസനെ മടക്കി ഷമി തന്റെ രണ്ടാം വിക്കറ്റ് പിഴുതു. 10 പന്തിൽ നിന്ന് ഒരു ബൌണ്ടറിയോടെ അഞ്ച് റൺസ് മാത്രമാണ് മെഹ്ദി നേടിയത്. മുഹമ്മദ് ഷമിയുടെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ ഫൂട്ട്മൂവ്മെന്റ് ഒന്നും ഇല്ലാതെയാണ് മെഹ്സി ഹസൽ ഫ്ളാഷി ഡ്രൈവിന് ശ്രമിച്ചത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി ഫസ്റ്റ് സ്ലിപ്പ് ഫീൽഡർ ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് എത്തി. 

ഹാട്രിക്കിന് അരികിലെത്തി അക്ഷർ

അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ ബോളിങ് ചെയിഞ്ച് ആണ് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ തുടരെ വീഴാൻ ഇടയാക്കിയത്. ആദ്യം ഓപ്പണർ തൻസിദ് ഹസനെ അക്ഷർ കെ.എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. 25 പന്തിൽ നിന്ന് 25 റൺസ് ആണ് തൻസിദ് ഹസൻ നേടിയത്. തൊട്ടടുത്ത പന്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹീമിനേയും അക്ഷർ മടക്കി. ഗോൾഡൻ ഡക്കാവുകയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹിം. 

ഇതോടെ ഹാട്രിക് നേടാനുള്ള അവസരം അക്ഷറിന് മുൻപിൽ വന്നു. 35-5ലേക്ക് ബംഗ്ലാദേശ് തകരുകയും ചെയ്തു. നിലവിൽ 18 ഓവറിലേക്ക് കളി എത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 

Read More

Icc Champions Trophy Indian Cricket Team Mohammed Shami Indian Cricket Players indian cricket India Vs Bangladessh Harshit Rana axar patel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: