/indian-express-malayalam/media/media_files/8lsQa4VOXRkkS6Cx8yO0.jpg)
വിനോദസഞ്ചാരികൾ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത് (ഫൊട്ടോ-സ്ക്രീൻ ഗ്രാബ്)
ശ്രീനഗറിലെ ദാൽ തടാകത്തിലെ ഷിക്കാര സവാരിക്കിടെ വിനോദസഞ്ചാരികൾ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. മുസ്ലീം മതത്തിൽ നീച പ്രവർത്തിയായി കണക്കാക്കപ്പെടുന്ന മദ്യപാനത്തിനെതിരെ താഴ്വരയിലെ മത-സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം രംഗത്ത് വന്നുകഴിഞ്ഞു.
“ദാൽ തടാകത്തിലെ ഷിക്കാരയിൽ വിനോദസഞ്ചാരികൾ മദ്യപിക്കുന്ന അശ്ലീല പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. ‘കശ്മീർ ബദൽ രഹാ ഹേ’ എന്ന വേഷത്തിൽ, അത്തരം പെരുമാറ്റം ഇവിടെ സ്വീകാര്യമല്ലെന്ന് സർക്കാർ ഓർക്കണം,” നാഷണൽ കോൺഫറൻസിന്റെ മുഖ്യ വക്താവ് തൻവീർ സാദിഖ് പറഞ്ഞു. “ആധുനിക സമൂഹം തെരുവിൽ അശ്ലീലമായി നൃത്തം ചെയ്യുകയോ പരസ്യമായി മദ്യപിക്കുകയോ ചെയ്യുന്നത് ശരിയല്ല, ടൂറിസത്തിന്റെ മറവിൽ ഈ പ്രവൃത്തികൾ അവസാനിപ്പിക്കണം. സാദിഖ് പറഞ്ഞു.
ജമ്മു കശ്മീർ ഭരണകൂടം പൊതു മദ്യപാനം നിരോധിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും ആതിഥ്യമരുളുന്ന തങ്ങളുടെ ആളുകൾ വിനോദസഞ്ചാരികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇസ്ലാമികപരമായി അധാർമ്മികമായ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും തൻവീർ സാദിഖ് പറഞ്ഞു.
Strongly condemn the vulgar acts of tourists drinking alcohol on a Shikara in Dal Lake.
— Tanvir Sadiq (@tanvirsadiq) June 8, 2024
Under the garb of "Kashmir Badal Raha Hai," the government must remember that such behavior is not acceptable here. A modern society doesn’t dance vulgarly in the streets or drink in public.… pic.twitter.com/mpYQDAnh6u
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ മുഖ്യ വക്താവ് സൽമാൻ നിസാമിയും ആവശ്യപ്പെട്ടു. സൂഫിസത്തിന്റെ നാടായ കശ്മീരിൽ പരസ്യമായി മദ്യം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഇത്തരം പെരുമാറ്റം നമ്മുടെ സംസ്കാരത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. ഞാൻ ക്ലിപ്പ് ബന്ധപ്പെട്ട SDPO (സബ് ഡിവിഷണൽ പോലീസ് ഓഫീസർ) നെഹ്‌റു പാർക്കിന് കൈമാറി. ഈ വിനോദസഞ്ചാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം" നിസാമി കുറിച്ചു.
മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിൽ താഴ്‌വരയിലെ എല്ലാ മതവിഭാഗങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലവൻമാർ ഉൾപ്പെടുന്ന മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ (യുണൈറ്റഡ് കൗൺസിൽ ഓഫ് സ്‌കോളേഴ്‌സ്) വിഷയത്തിൽ ഒരു പ്രസ്താവന പുറത്തിറക്കി. “പൊതു മദ്യ ഉപഭോഗം കർശനമായി നിരോധിച്ചിരിക്കുന്നുവെന്നതാണ് കശ്മീരിലെ നിയമം, ആ നിലയ്ക്ക് ഇത് എങ്ങനെ അനുവദിക്കപ്പെട്ടു എന്നത് ആശങ്കാജനകമാണ്. കശ്മീരിലെ ജനങ്ങൾ ആതിഥ്യമര്യാദയുള്ളവരും താഴ്‌വരയിൽ അതിഥികളായി വരുന്ന വിനോദസഞ്ചാരികളെ ബഹുമാനിക്കുന്നവരുമാണ്. എന്നിരുന്നാലും, വിശുദ്ധരുടെയും സൂഫികളുടെയും നാടായ മുസ്‌ലിം ഭൂരിപക്ഷ താഴ്‌വരയിൽ ഇത്തരം അനാചാരങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രസ്താവനയിൽ പറഞ്ഞു.
Read More Stories Here
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.