/indian-express-malayalam/media/media_files/2025/07/10/manichitrathazhu-2025-07-10-15-36-09.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് 'മണിച്ചിത്രത്താഴ്.' മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ റീ- റിലീസ് ചെയ്തിരുന്നു. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നൽകിയത്.
ഇപ്പോഴിതാ മണിച്ചിത്രത്താഴിലെ ചില കാണാക്കാഴ്ചകൾ എഐയുടെ സഹായത്തോടെ സൃഷ്ടിച്ചിരിക്കുകയാണ് "ajmal_sinaj_" എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ്. ചിത്രത്തിൽ കെപിഎസി ലളിത പറയുന്ന നാഗവല്ലിയുടെയും തറവാട്ടിലെ കരാണവരുടെയും ഭൂതകാലമാണ് വീഡിയോ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
Also Read: മണിച്ചിത്രത്താഴിന് ഇങ്ങനെയൊരു ക്ലൈമാക്സോ? ഫാസിൽ പോലും പേടിച്ചുകാണുമെന്ന് ആരാധകർ
കെപിഎസി ലളിതയുടെ ശബ്ദത്തോടൊപ്പം വളരെ മികവോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 8 ലക്ഷം കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്. നിരവധി കമന്റുകളും ലൈക്കുകളും വീഡിയോയ്ക്കുണ്ട്. "ലളിത ചേച്ചിയുടെ വാക്കുകളിലൂടെ കേട്ട് പഴകിയ കഥ, ഇപ്പോൾ പൂർണത പ്രാപിച്ചിരിക്കുന്നു" എന്നാണ് ഒരാൾ കമന്റ് വിഭാഗത്തിൽ കുറിച്ചത്. "ഡോർ തുറന്നപ്പോൾ ശെരിക്കും പേടിച്ചു", "അമ്പോ ഡോർ തുറന്നുള്ള നോട്ടം", "സിനിമ എടുത്തു വെച്ചേക്കുന്നോ", "ലളിത ചേച്ചി കഥപറയുമ്പോഴേ പേടിക്കും" എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ചിലത്.
Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന
ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Also Read: വരനും വധുവുമില്ല; വൈബ് മാത്രം! 'ജെൻ Z'ന്റെ വ്യാജ വിവാഹാഘോഷം ഒന്ന് ട്രൈ ചെയ്താലോ?
മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗ, നാഗവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി ശോഭന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭന നേടിയിരുന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
Read More: 16 അടി നീളമുള്ള രാജവെമ്പാല; ഒരടി പതറാതെ റോഷ്ണി; കയ്യടിക്കെടാ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.