scorecardresearch

Google Trends: ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഗൂഗിളിലും ട്രെൻഡിങ്; തിരഞ്ഞത് ലക്ഷങ്ങൾ

ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഗൂഗിളിൽ തിരഞ്ഞത്

ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
India, New Zealand

ചിത്രം: ബിസിസിഐ

ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 44 റൺസിന്റെ തകർപ്പൻ വിജയമാണ് ടിം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ട് വച്ച 250 റൺസിന്റെ വിജയലക്ഷ്യ പിന്തുടർന്ന ന്യൂസിലാൻഡ്, 45.3 ഒവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു.

Advertisment

ആരാധകർ ഏറെ ആകാംഷയോടെയാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരത്തിനായി കാത്തിരുന്നത്. ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകരാണ് മത്സരം എവിടെ കാണാമെന്ന് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിലും ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഒന്നാമതാണ്.

അതേസമയം, ശ്രേയസ് അയ്യരുടെ അർധശതകം, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യുടെ സ്കോർ 250ന് അടുത്തേക്ക് എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. ആദ്യം ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് റൺസ് എടുത്ത ശുഭ്മാൻ ഗില്ലിനെ മാറ്റ് ഹെൻറി വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. ഗിൽ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 15 റൺസ്. ഗിൽ മടങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ജാമിസണിന്റെ പന്തിൽ മിഡ് വിക്കറ്റിൽ വിൽ യങ്ങിന് ക്യാച്ച് നൽകി മടങ്ങി. 

Advertisment

പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടി ഫോമലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച വിരാട് കോഹ്ലിക്കും ക്രീസിൽ അധിക സമയം നിൽക്കാനായില്ല. 14 പന്തിൽ നിന്ന് 11 റൺസ് എടുത്ത് നിൽക്കെ കോഹ്ലിയെ ഹെൻറി മടക്കി. ഗുഡ് ലെങ്ത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ മാറ്റ് ഹെൻറിയുടെ ഡെലിവറിയിൽ ഓഫ് സൈഡിലേക്കാണ് കോഹ്ലി കളിക്കാൻ ശ്രമിച്ചത്. എന്നാൽ ബാക്ക് വേർഡ് പോയിന്റിലേക്ക് പോയ പന്ത് ഗ്ലെൻ ഫിലിപ്സ് കൈക്കലാക്കി. 

വിണ്ടും കെ.എൽ രാഹുലിന് മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. അക്ഷർ പട്ടേലും ശ്രേയസ് അയ്യരും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 61 പന്തിൽ നിന്ന് 42 റൺസ് എടുത്ത് അക്ഷർ മടങ്ങി. ഈ സമയം ഇന്ത്യയുടെ സ്കോഞ്ഞ 124 റൺസ്. രചിൻ രവീന്ദ്രയാണ് അക്ഷറിനെ പുറത്താക്കിയത്. 

പിന്നാലെ വന്ന കെ.എൽ രാഹുൽ 29 പന്തിൽ നിന്ന് 23 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 98 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 79 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ സ്കോർ 200 കടത്തി. 45 പന്തിൽ നിന്ന് 45 റൺസ് ആണ് ഹർദിക് നേടിയത്. 

ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് പിഴുതു. എട്ട് ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഹെൻറിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജാമിസൺ, വിൽ ഒറൂർകെ, സാന്ത്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുതു. 

Read More

Twitter Trends India Vs New Zealand Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: