/indian-express-malayalam/media/media_files/2025/06/17/rBKS4pHiPCiVzUvxHaCS.jpg)
ഗൂഗിളിൽ ചർച്ചാവിഷയമായി ജെഫ്രി ഹിന്റണിന്റെ പ്രവചനം
നിർമിത ബുദ്ധിയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണിന്റെ വാക്കുകൾക്ക് ലോകം എന്നും കാതോർക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇന്റെർനെറ്റിലും ചർച്ചാവിഷയമായിരിക്കുന്നത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ പലമേഖലയിലും തൊഴിൽ ഇല്ലാതാക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനമാണ് ഇപ്പോൾ ഗൂഗിളിൽ ചർച്ചാവിഷയമായിരിക്കുന്നത്.
Also Read:നീറ്റ് യുജി പരീക്ഷ ഫലം തിരഞ്ഞ് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്
ഗൂഗിളിന്റെ ഔദ്യോഗീക കണക്കനുസരിച്ച് കഴിഞ്ഞ നാല് മണിക്കൂറിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ആളുകളാണ് ജെഫ്രി ഹിന്റണിന്റെ വാക്കുകൾ തിരഞ്ഞത്. ലോകത്തെ മറ്റ് സ്ഥലങ്ങളിലെ കണക്കുകൾ എടുത്താൽ ഇതിൽ മൂന്നിരട്ടി ആളുകളാണ് ഇതുസംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞിട്ടുള്ളത്.
Also Read: വിവാഹത്തിനു പിന്നാലെ മഹുവ മൊയ്ത്ര എംപിയും വരനും ഗൂഗിളിൽ ട്രെൻഡിങ്
നിർമിതബുദ്ധി ചില ജോലികളെ ഇല്ലാതാക്കുമെന്നാണ് ജെഫ്രി ഹിന്റൺ ഏറ്റവും പുതിയതായി പറയുന്നത്.വിവിധ വ്യവസായങ്ങളിൽ നിർമിത ബുദ്ധി ഇതിനോടകം ആധിപത്യം ഉറപ്പിച്ചെന്നും ജെഫ്രി ഹിന്റൺ പറയുന്നു. ഡയറി ഓഫ് എ സി.ഇ.ഒ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ വൻതോതിൽ തൊഴിലിലായ്മ വർധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പാരാലീഗൽ ജോലികളെയാണ് തന്റെ വാദം സാധൂകരിക്കാൻ അദ്ദേഹം ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 'ഒരു കോൾ സെന്റർ ഓപ്പറേറ്ററായി എനിക്ക് ജോലി ലഭിച്ചാൽ ഞാൻ ഭയപ്പെടും. കാരണം ആ ജോലികൾക്ക് അധികം ആയൂസ്സില്ല. ഈ മേഖലയിൽ ദ്രുതഗതിയിലുള്ള ഓട്ടോമേഷൻ സംഭവിച്ചുകൊണ്ടിരിക്കുകയാണ്'- ഹിന്റൺ പറയുന്നു.
Also Read:ഗൂഗിൾ ട്രെൻഡിൽ ഒന്നാമതായി ഐ.പി.എൽ. ഫൈനൽ
വൈറ്റ് കോളർ ജോലികളെയാവും നിർമിത ബുദ്ധി ആദ്യം കീഴടക്കുന്നത്. ഇത്തരം ജോലിയിൽ ഏർപ്പെരിക്കുന്നവരാണ് കൂടുതൽ ഭയക്കേണ്ടത്. എന്നാൽ, നൈപുണ്യ തൊഴിലുകളെ അത്ര വേഗത്തിൽ എ.ഐ. കീഴ്പ്പെടുത്തില്ലെന്നും ഹിന്റൺ വാദിക്കുന്നു. നൈപുണ്യ മേഖലയിൽ നിർമിത ബുദ്ധി ഇനിയും മെച്ചപ്പെടാൻ ഏറെയുണ്ടെന്നും അദ്ദേഹം വാദിച്ചു.
എ.ഐ.യ്ക്ക് ബദലായി പുതിയ ജോലികൾ ഉയർന്നുവരുമെന്ന് വാദത്തെയും ജെഫ്രി ഹിന്റൺ നിരാകരിക്കുന്നു. ബൗദ്ധിക ജോലികളുടെ ഓട്ടോമേഷൻ മനുഷ്യർക്ക് അർത്ഥവത്തായ കുറച്ച് കാര്യങ്ങൾ മാത്രമേ അവശേഷിപ്പിക്കൂ എന്ന് അദ്ദേഹം വാദിച്ചു. എ.ഐയ്ക്ക് ചെയ്യാൻ കഴിയാത്ത ജോലി ലഭിക്കണമെങ്കിൽ ഒരാൾ ആ മേഖലയിൽ വളരെയേറെ വൈദഗ്ധ്യമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
Read More
നാളത്തെ കാലാവസ്ഥ എന്ത് ? ഗൂഗിളിൽ ചർച്ചയായി മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.