/indian-express-malayalam/media/media_files/2025/10/11/zelenski-trump-2025-10-11-20-28-36.jpg)
Ukraine War Updates
Ukraine War Updates: ന്യൂയോർക്ക്: ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി. ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിനിടെയാണ് സെലൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
"ഒരു മേഖലയിൽ ഒരു യുദ്ധം നിർത്താൻ കഴിയുമെങ്കിൽ, തീർച്ചയായും മറ്റ് യുദ്ധങ്ങളും നിർത്താൻ കഴിയും - റഷ്യൻ യുദ്ധം ഉൾപ്പെടെ".-സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌നിലെ ഊർജ്ജ കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തെപ്പറ്റിയും സെലൻസ്‌കി ട്രംപിനെ ധരിപ്പിച്ചു. നയതന്ത്ര ചർച്ചകൾക്ക് റഷ്യയെ പ്രേരിപ്പിക്കണമെന്നും സെലൻസ്‌കി ട്രംപിനോട് അഭ്യർത്ഥിച്ചു.
Also Read:യുക്രൈനിൽ കനത്ത മിസൈൽ ആക്രമണവുമായി റഷ്യ; അഞ്ച് മരണം
അതേസമയം,ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉക്രെയ്നിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പോളണ്ടുമായി അതിർത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
യുക്രെയിനിലെ പാസഞ്ചർ ട്രെയിനിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് റഷ്യ യുക്രെയിനിൽ ആക്രമണം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയിലെ വ്യോമാക്രമണത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റതായി പ്രദേശിക ഗവർണർ ഒലെ ഹ്രിഹൊറോവ് പറഞ്ഞിരുന്നു.
Also Read:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി
2025ൽ ഇതുവരെ ഉക്രെയ്‌നിലെ ഏകദേശം 5,000 ചതുരശ്ര കിലോമീറ്റർ (1,930 ചതുരശ്ര മൈൽ) പ്രദേശത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഉന്നത സൈനിക കമാൻഡർമാരുമായുള്ള ഒരു യോഗത്തിന് ശേഷമാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Read More:മച്ചാഡോ വിളിച്ചിരുന്നു; എനിക്കാണ് നോബേൽ ലഭിക്കേണ്ടതെന്ന് പറഞ്ഞു, നോബേൽ ലഭിക്കാത്തതിൽ പ്രതികരിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.