/indian-express-malayalam/media/media_files/2025/03/05/UywoY46aYIce61XrXufB.jpg)
ജമ്മു കശ്മീരിൽ വൻ ഹിമപാതം
ജമ്മു കശ്മീരിലെ സോനാമാർഗ് മേഖലയിൽ വൻ ഹിമപാതം. ബുധനാഴ്ചയാണ് പ്രദേശത്ത് വൻ ഹിമപാതം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ ഹിമപാതത്തിൻറ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രദേശത്തിൻറെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതമുണ്ടായതിനെ തുടർന്ന് എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇത്.ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ (ബിആർഒ) സൈറ്റിലാണ് ഹിമപാതം ഉണ്ടായത്. 54 തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്. ഇതിൽ 46 പേരെ രക്ഷപ്പെടുത്തി.എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
VIDEO | An avalanche occurred in Jammu and Kashmir's Sonamarg earlier today. No loss of life or damage has been reported so far.
— Press Trust of india (@PTI_News) March 5, 2025
The avalanche occurred in Sarbal village, the last village of the Kashmir valley. pic.twitter.com/piKy2hgSVM
2023-ൽ ജമ്മു കശ്‌മീരിലെ സോജില ചുരത്തിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഹിമപാതത്തിൽ അന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദോഡ, കിഷ്‌ത്വാർ, പൂഞ്ച്, റംബാൻ, ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര ജില്ലകളിൽ ഹിമപാതം ഉണ്ടാകാറുണ്ട്.
Read More
- ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, നടി രന്യ റാവു അറസ്റ്റിൽ
- ഉക്രെയ്നിനുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക
- ചാർജർ കേബിളുകൊണ്ട് കഴുത്തു ഞെരിച്ചു, മൃതദേഹവുമായി ഓട്ടോയിൽ മടക്കം; യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്ത്
- അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലൻസ്കി
- ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.