/indian-express-malayalam/media/media_files/2025/01/25/UOELQaJHceSFBt078tMQ.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. യുഎസ് ഉത്പന്നങ്ങൾക്ക് ചുമത്തിയ 34 ശതമാനം നികുതി പിൻവലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസ് ഉത്പന്നങ്ങൾക്കുമേൽ പകരച്ചുങ്കം പ്രഖ്യാപിച്ചത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യുഎസിനെതിരെ പ്രതികാര നടപടിയായി നികുതി ചുമത്തുന്ന ഏതൊരു രാജ്യത്തിനും അധിക നികുതികൾ നൽകേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ചൈന യുഎസിന് മേലുള്ള 34 ശതമാനം നികുതി ഏപ്രിൽ 8-നകം പിൻവലിച്ചില്ലെങ്കിൽ, ഏപ്രിൽ 9 മുതൽ 50% അധിക തീരുവ ചൈനയ്ക്ക് മേൽ അമേരിക്ക ചുമത്തും. ചൈനയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കുമെന്നും താരിഫ് വിഷയത്തിൽ യുഎസുമായി ചർച്ചയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 2നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയത്. 50 ശതമാനം മുതൽ 10 ശതമാനം വരെ പകരം തീരുവയാണു 185 ലോകരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ചത്. 26 ശതമാനമാണ് ഇന്ത്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന പങ്കരചുങ്കം. ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് പകരം തീരുവ ട്രംപ് പ്രഖ്യാപിച്ചത്. അധിക തീരുവ ഒഴിവാക്കാൻ യുഎസുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യാപാര ചർച്ചകൾക്ക് ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
Read More
- 'നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ച;' യുപി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- LPG Cylinder Price Hike: പാചകവാതക വില കൂടി; സിലണ്ടറിന് 50 രൂപ വർധിക്കും
- പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി കേന്ദ്രം; ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് മന്ത്രാലയം
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; യു.പി.യിൽ 24 പേർക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാൻ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us