/indian-express-malayalam/media/media_files/2024/11/06/FTvwByn4z86ZPKdK5Ks6.jpg)
ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
ന്യൂയോർക്ക്: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരളച്ചടിയാകും നടത്തുകയെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിന് താൻ ശക്തമായ പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപ് നിലപാട് കടുപ്പിച്ചതോടെ ഇസ്രായേൽ-ഹമാസ് യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തൽ.
14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് അമേരിക്ക ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുമാണ് ട്രംപ്. ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്ക നേരിട്ടുള്ള സൈനിക സഹായം നൽകുമോയെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.
ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ സമാധാനചർച്ച നടക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ ബോംബാക്രണം തുടരുകയാണ്. നുസെയ്റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദികളുടെ മോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കയ്റോയിൽ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചചെയ്തിരുന്നു. അതേസമയം ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ജീവനക്കാർ കൊല്ലപെട്ടതിനെ തുടർന്ന് ചാരിറ്റി വേൾഡ് സെൻട്രൽ കിച്ചൻ ഗാസയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
തങ്ങളുടെ 33 ബന്ധികളെ ഇസ്രായേൽ സേന വധിച്ചുവെന്ന ഹമാസിന്റെ ആരോപണത്തിന് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നിലപാട് അറിയിച്ചത്. ഗാസയ്ക്കെതിരായ യുദ്ധത്തിൽ 17,492 കുട്ടികൾ ഉൾപ്പെടെ 44,000-ത്തിലധികം ആളുകളെ ഇസ്രായേൽ കൊന്നുവെന്നുംവീഡിയോ സന്ദേശത്തിൽ ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ ഗാസയിൽ ഇസ്രായേൽ ദൗത്യം പൂർത്തിയാക്കണം എന്നാണ് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ട്രംപ് സ്ഥാനം ഏൽക്കുന്നതിന് മുമ്പ് ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന് ട്രംപിന് ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്.
Read More
- 7 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അടുത്ത വർഷം കാനഡ വിടേണ്ടി വന്നേക്കാം
- തൊപ്പിക്കും ഗൗണിനും വിട; കോൺവോക്കേഷൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു
- ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; കനത്ത നാശനഷ്ടം
- കരതൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം നാളെ വരെ അടച്ചിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.