scorecardresearch

Iran-Israel Conflict: ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

Iran-Israel Conflict: ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു

Iran-Israel Conflict: ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു

author-image
WebDesk
New Update
trump on iran war

ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ട്രംപ്

Iran-Israel Conflict: ന്യൂയോർക്ക്: ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യു.എസ്. വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു. 

Advertisment

Also Read:ചുറ്റും മിസൈലുകൾ, പലായനം ചെയ്തത് 600 കിലോമീറ്റർ: ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു

"ഇറാന് തന്നോട് സംസാരിക്കണമെങ്കിൽ അതെങ്ങനെയെന്ന് അവർക്കറിയാം. ആണവായുധം സംബന്ധിച്ചുള്ള കരാറിന് ഇറാൻ പരിഗണന നൽകണം"- ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായി ആണവകരാർ സംബന്ധിച്ചുള്ള ചർച്ചകൾക്ക് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയോ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയോ നിയോഗിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു.

പശ്ചിമേഷ്യയിൽ വെടിനിർത്തലിനല്ല ശാശ്വതമായ സമാധാനത്തിനാണ് താൻ ശ്രമിക്കുന്നതെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു."ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് ശാശ്വത പരിഹാരമാണ് ആഗ്രഹിക്കുന്നത്. താത്കാലികമായ വെടി നിർത്തലല്ല"- ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ പ്രസ്താവനയെ എതിർത്ത് ട്രംപ് രംഗത്തെത്തിയിരുന്നു.

Advertisment

Also Read:ഇറാനിലെ പുതിയ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ; ചുമതല ഏറ്റെടുത്തത് കഴിഞ്ഞ 13ന്

അതേസമയം, ഇറാന്റെ പുതിയ സൈനിക മേധാവി മേജർ ജനറൽ അലി ശദ്മാനിയെ വധിച്ചെന്ന് അവകാശ വാദവുമായി ഇസ്രായേൽ സൈന്യം രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിൻഗാമിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.

Also Read:ടെഹ്‌റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു; ഇന്ത്യക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറൽ അലി ശദ്മാനിയെ ദിവസങ്ങൾക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തിൽ അലി ശദ്മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് അലി ശദ്മാനിയെ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറായി നിയോഗിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്. മികച്ച സേവനവും അനുഭവ പരിചയും കണക്കിലെടുത്ത് അലി ശദ്മാനിക്ക് മേജർ ജനറൽ പദവി നൽകുന്നുവെന്നും സൈനിക മേധാവി സ്ഥാനത്ത് നിയോഗിക്കുവെന്നും ഖമേനി ട്വീറ്റ് ചെയ്തിരുന്നു.

Read More

ടെഹ്‌റാനിൽനിന്ന് എല്ലാവരും ഉടൻ ഒഴിയണമെന്ന് ട്രംപ്, ജി 7 ഉച്ചകോടി പൂർത്തിയാക്കാതെ മടങ്ങി

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: