/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
ഇന്ത്യൻ എക്‌സ്പ്രസ് വാർത്തയിൽ ഇടപെടലുമായി സുപ്രീം കോടതി
ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്ന വാർത്താപരമ്പരയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലുള്ള കേഡറ്റുകളുടെ ദുരവസ്ഥയെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ് നൽകിയ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരത്തെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
Also Read:ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
വിഷയത്തിൽ വിശദീകരണം തേടി പ്രതിരോധ മന്ത്രാലയത്തിലെ മുൻ സൈനിക ക്ഷേമ വകുപ്പ്, സാമൂഹിക നീതി മന്ത്രാലയം, പ്രതിരോധ സ്റ്റാഫ് മേധാവി, കരസേന, വ്യോമസേന, നാവികസേന മേധാവികൾ എന്നിവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയ്ച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിശദീകരണം തേടിയത്.
Also Read:ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) തുടങ്ങിയ രാജ്യത്തെ മുൻനിര സൈനിക സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനിടെ പരിക്കേറ്റ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ഇപ്പോഴും ചികിത്സ തേടുന്നവരുടെ ദുരവസ്ഥ സംബന്ധിച്ചുള്ള നേർചിത്രമാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്നത്.
ചികിത്സയിലുള്ളവർക്ക് ചികിത്സ ധനസഹായം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് അംഗീകാരം നൽകിയെങ്കിലും പദ്ധതി ഇതുവരെയും യാഥാർഥ്യമായിരുന്നില്ല. ചികിത്സ ചെലവിന് അനുസൃതമായ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.
Also Read:സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ കേഡറ്റുകൾ മുൻ സൈനികരുടെ ഇഎസ്എം പദവിയ്ക്ക് അർഹരല്ല. ഓഫീസർമാരായി നിയോഗിക്കുന്നതിന് മുൻപുള്ള പരിശീലനങ്ങളിലാണ് ഇവർക്ക് വൈകല്യം സംഭവിച്ചിട്ടുള്ളത്. എന്നാലും സൈനികർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താത്തതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം.
1985 മുതൽ വിവിധ വർഷങ്ങളിലായി എൻഡിഎ,ഐഎംഎ എന്നിവടങ്ങളിൽ ഏകദേശം 500ഓളം പേരാണ് പരിക്കുകളെ തുടർന്ന് മെഡിക്കൽ സിസ്ചാർജ് വാങ്ങിയത്. എൻഡിഎയിൽ മാത്രം, 2021 നും 2025 ജൂലൈയ്ക്കും ഇടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20 കേഡറ്റുകളെ മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയത്.
Read More:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.