scorecardresearch

Leh Ladakh Protest: സംസ്ഥാന പദവി വേണം; ലഡാക്കിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു

Leh Ladakh Protest: സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി ലഡാക്കിൽ പട്ടിണി സമരം നടന്നുവരികയായിരുന്നു

Leh Ladakh Protest: സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി ലഡാക്കിൽ പട്ടിണി സമരം നടന്നുവരികയായിരുന്നു

author-image
WebDesk
New Update
ladakh protest

ലേയിലെ ബിജെപി ഓഫീസിന് തീയിടുന്നു (വീഡിയോ ദൃശ്യം)

Leh Ladakh Protest News: ശ്രീനഗർ: സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട്് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ ആണ് സംഘർഷത്തിൽ കലാശിച്ചത്. ലേയിലെ ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിട്ടു. സിആർപിഎഫ് വാഹനവും പ്രതിഷേധക്കാർ തീയിട്ടു.

Advertisment

Also Read:സ്വന്തം ജനങ്ങൾക്കുമേൽ ബോംബിടുന്നവരാണ് പാക്കിസ്ഥാൻ; വിമർശിച്ച് ഇന്ത്യ

സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി ലഡാക്കിൽ പട്ടിണി സമരം നടന്നുവരികയായിരുന്നു. ചൊവ്വാഴ്ച അനിശ്ചിതകാല സത്യാഗ്രഹം നടത്തിവന്നിരുന്ന രണ്ട് പേർ ബോധരഹിതരായി. ഇതിനുപിന്നാലെ വിദ്യാർഥികളും യുവജനങ്ങളും ബുധനാഴ്ച ലഡാക്കിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സംഘർഷം ഉടലെടുത്തത്. 

Also Read:വോട്ടർ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Advertisment

കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു.കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനടയിലാണ് ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടത്. 

Also Read:കൊൽക്കത്തയിൽ കനത്ത മഴ; 7 മരണം, മെട്രോ, ട്രെയിൻ സർവീസുകളെ ബാധിച്ചു

ചില യുവാക്കൾ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.

അതേസമയം, യുവജനങ്ങൾ സംയമനം പാലിക്കണമെന്ന് പട്ടിണി സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്ക് അഭ്യർഥിച്ചു. സമാധാനപരമായ സമരമാണ് നടത്തേണ്ടത്. നിയമം കൈയ്യിലെക്കുന്ന ആക്രമരീതികളോട് യോജിക്കാനാവില്ലെന്നും വാങ്ചൂക്ക് എക്‌സിലൂടെ പ്രതികരിച്ചു.

Read More:ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി

Kashmir Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: