/indian-express-malayalam/media/media_files/iOpqsQOarD7rhLXF67Wu.jpg)
പ്രതീകാത്മക ചിത്രം
വെള്ളിയാഴ്ച രാത്രി ജാർഖണ്ഡിലെ ദുംകയിൽ 28 കാരിയായ സ്പാനിഷ് ട്രാവൽ വ്ളോഗർ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് ഇരയായത്. ട്രാവലറും പങ്കാളിയും ബൈക്ക് യാത്രയ്ക്കിടെ പ്രദേശത്ത് രാത്രിയിൽ വിശ്രമിക്കാൻ നിർത്തിയപ്പോഴായിരുന്നു 7 പേർ ചേർന്ന് യുവതിയെ പീഢിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 2 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായിരിക്കുന്നത്. തന്റെ യാത്രകളുടെ സ്‌നിപ്പെറ്റുകൾ പോസ്റ്റ് ചെയ്യുന്ന യുവതി സ്പാനിഷ് ഭാഷയിലുള്ള ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു: “ഞങ്ങൾ ആശുപത്രിയിലാണ്, ഞങ്ങൾ ആരോടും ആഗ്രഹിക്കാത്ത എന്തോ ഒന്ന് ഞങ്ങൾക്ക് സംഭവിച്ചു. ഏഴു പേർ എന്നെ ബലാത്സംഗം ചെയ്തു, അവർ ഞങ്ങളെ തല്ലുകയും കൊള്ളയടിക്കുകയും ചെയ്തു, കവർച്ച ചെയ്യാൻ ഒരുപാട് പണം ഇല്ലായിരുന്നെങ്കിലും , അവർ ആഗ്രഹിച്ചത് എന്നെ ബലാത്സംഗം ചെയ്യുക എന്നതായിരുന്നു. ഞങ്ങൾ പോലീസിനെ സമീപിക്കുകയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുമാണ്.
"അവർ ഞങ്ങളെ ആക്രമിക്കുകയും തല്ലുകയും കഴുത്തിൽ കത്തി വയ്ക്കുകയും ഞങ്ങളെ കൊല്ലാൻ പോവുകയാണെന്ന് പറയുകയും ചെയ്തു... ഏഴു പേരുണ്ടായിരുന്നു..." വീഡിയോയിൽ, ദമ്പതികൾ പറയുന്നു,
ദുംക വഴി ഭഗൽപൂരിലേക്ക് പോകുന്ന വഴിയിലാണ് അർദ്ധരാത്രിയോടെ ദമ്പതികൾ അതിക്രമത്തിനിരയായയത്.
“ഇരുവരും ടെന്റിന്റെ സൈഡിലായാണ് കാണപ്പെട്ടത്, അതോടെ പട്രോളിംഗ് വാൻ നിർത്തി. യുവതി ഭാഗികമായി ഇംഗ്ലീഷിലും ഭാഗികമായി സ്പാനിഷിലും സംസാരിച്ചിരുന്നതിനാൽ പട്രോളിംഗ് സംഘത്തിന് പൊലീസ് സംഘത്തിന് കാര്യമൊന്നും ആദ്യം മനസ്സിലായില്ല. അവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി,” ദുംക പോലീസ് സൂപ്രണ്ട് പിതാംബർ സിംഗ് ഖേർവാർ പറഞ്ഞു.
തുടർന്ന് യുവതി ബലാത്സംഗത്തിനിരയായതായി ഡോക്ടർമാർ പോലീസിനെ അറിയിച്ചു. പുലർച്ചെ 1.30 ഓടെ എനിക്ക് ഒരു കോൾ ലഭിച്ചു, സ്ഥിരീകരണത്തിനായി ഞാൻ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഞങ്ങൾ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ബാക്കിയുള്ളവരെ പിടികൂടാൻ ഒരു സംഘം രൂപീകരിച്ചു, ”എസ്പി പറഞ്ഞു.
ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച ദുംക ജില്ലാ സിവിൽ സർജൻ ബി പി സിംഗ് അവളെ ചികിത്സിച്ച ഡോക്ടർ പറയുന്നതനുസരിച്ച്, സ്ത്രീക്ക് “പ്രത്യക്ഷമായ പരിക്കുകളൊന്നും” ഉണ്ടായിരുന്നില്ല എന്നാണ് വിശദീകരിച്ചത്.
“എനിക്ക് ഏറെ പരിക്കുണ്ട്, വായ നശിച്ചു, പക്ഷേ എന്റെ പങ്കാളി എന്നെക്കാൾ മോശമാണ്. അവർ എന്നെ ഹെൽമെറ്റ് കൊണ്ട് പലതവണ അടിച്ചിട്ടുണ്ട്, തലയിൽ കല്ലുകൊണ്ട്, അവൾ ജാക്കറ്റ് ധരിച്ചിരുന്നതിന് നന്ദി, അത് ആ പ്രഹരത്തെ ചെറുതായി പ്രതിരോധിച്ചു, യുവതിയുടെ പങ്കാളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു;
വ്ലോഗർമാരായ ദമ്പതികൾ കഴിഞ്ഞ വർഷം ജൂലൈയിൽ പാകിസ്ഥാൻ വഴി ഇന്ത്യയിൽ പ്രവേശിച്ചവരാണ്. “ഹലോ ഇന്ത്യ, ഏകദേശം 5 വർഷം ലോകം ചുറ്റി 150,000 കിലോമീറ്ററിലധികം സഞ്ചരിച്ച്, കണ്ടുമുട്ടാനുള്ള സമയം വന്നിരിക്കുന്നു, ഞങ്ങൾ നിങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, ബ്രസീലിയൻ വംശജയായ യുവതി രാജ്യത്ത് പ്രവേശിച്ചപ്പോൾ എഴുതിയ ആദ്യത്തെ പോസ്റ്റ് ഇതായിരുന്നു.
ഒക്ടോബറിൽ, അവളുടെ യാത്രയ്ക്കിടെ, അവൾ എഴുതി: "കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇപ്പോഴും തുർക്കിയിൽ സഞ്ചരിക്കുമ്പോൾ, ഞങ്ങൾ എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന് ഞങ്ങൾ ചിന്തിച്ചു, ഞങ്ങൾ അത് ഒരു 'ലക്ഷ്യമായി' സജ്ജമാക്കി, ഒടുവിൽ ഞങ്ങൾ ഇവിടെയെത്തി. ജാർഖണ്ഡിൽ ആദിവാസികളോ ദലിതരോ സുരക്ഷിതരല്ലെന്നും സ്പാനിഷ് യുവതി ഭർത്താവിനൊപ്പം ഇന്ത്യയിലേക്ക് വരുന്നതിനിടെ ബലാത്സംഗത്തിന് ഇരയായത് രാജ്യാന്തര വിഷയമായി മാറിയിരിക്കുകയാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെ മാധ്യമങ്ങളോട് പറഞ്ഞു. “സംസ്ഥാനത്തെ ക്രമസമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ മുഖ്യമന്ത്രി ചമ്പൈ സോറനോട് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും ജാതി നോക്കിയാണ് പോസ്റ്റിടുന്നതെങ്കിൽ ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More
- വനിതകളും പിന്നോക്ക വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ആദ്യ പട്ടിക; പ്രചാരണത്തിൽ മേൽക്കൈ നേടുന്ന തന്ത്രവുമായി ബിജെപി ദക്ഷിണേന്ത്യയിലേക്കും
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.