scorecardresearch

Israel-Iran Conflict: വധഭീഷണി: പിൻഗാമികളെ നിർദേശിച്ച് ഇറാൻ പരമോന്നത നേതാവ്; ബങ്കറില്‍ അഭയംതേടി

വധഭീഷണിയെ തുടർന്ന് വിശ്വസ്തരായ ദൂരന്മാർ വഴിയാണ് അദ്ദേഹം കമാൻഡർമാരുമായി സംസാരിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു

വധഭീഷണിയെ തുടർന്ന് വിശ്വസ്തരായ ദൂരന്മാർ വഴിയാണ് അദ്ദേഹം കമാൻഡർമാരുമായി സംസാരിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു

author-image
WebDesk
New Update
Ayatollah Ali Khamenei

ചിത്രം: എക്സ്

ടെഹ്‌റാന്‍: ഇസ്രയേൽ - ഇറാൻ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയതായി റിപ്പോർട്ട്. വധഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ആശയവിനിമയങ്ങൾ താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്. 

Advertisment

വിശ്വസ്തരായ ദൂതന്മാർ വഴിയാണ് അദ്ദേഹം കമാൻഡർമാരുമായി സംസാരിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തന്റെ പകരക്കാരെ ഖമീനി നാമനിർദ്ദേശം ചെയ്തായാണ് വിവരം. മൂന്നു പേരെയാണ് നാമനിർദ്ദേശം ചെയ്തത്. കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥർക്കും പകരക്കാരെ നിയമിച്ചിട്ടുണ്ട്.

Also Read:ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി

ഇസ്രായേലും അമേരിക്കയും തന്നെ വധിക്കാൻ ശ്രമിച്ചേക്കാമെന്ന് 86 കാരനായ ഖമേനിക്ക് അറിയാമെന്നും, രക്തസാക്ഷിത്വമായാണ് ആദ്ദേഹം ഇതിനെ കാണുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. താൻ കൊല്ലപ്പെട്ടാൽ ഉടൻ തന്നെ നാമനിർദ്ദേശം ചെയ്ത മൂന്നു പേരുകളിൽ നിന്ന് ഒരാളെ പിൻഗാമിയായി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാധാരണയായി, ഈ പ്രക്രിയയ്ക്ക് മാസങ്ങൾ എടുത്തേക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ത്വരിതവും നിയന്ത്രിതവുമായ ഒരു നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമീനി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: മിസൈൽ ഉത്പാദനം വർധിപ്പിക്കുമെന്ന് തുർക്കി; തീരുമാനം ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ

Advertisment

മൂന്നു പതിറ്റാണ്ട് നീണ്ട ഖമീനി ഭരണത്തിന്റെ ഏറ്റവും അനിശ്ചിത നിമിഷങ്ങളാണ് പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇസ്രായേൽ അപ്രതീക്ഷിത ആക്രമണങ്ങൾ ആരംഭിച്ചതിനു പിന്നാലെ, നിരവധി അസാധാരണ നീക്കങ്ങൾ ഖമീനി സ്വീകരിച്ചിരുന്നു. 1980-കളിൽ നടന്ന ഇറാഖ് യുദ്ധത്തിനുശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണ് ഇത്. പ്രത്യേകിച്ച് രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നു. 

Read More: ഇറാന്റെ ആക്രമണത്തിൽ വ്യക്തിപരമായ നഷ്ടം ഉണ്ടായി: ബെഞ്ചമിൻ നെതന്യാഹു

Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: