/indian-express-malayalam/media/media_files/ns6SK8pZQOgeRRRxNyfd.jpg)
ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം
പട്‌ന: ബിഹാറിലെ ബാബ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജെഹനാബാദ് ജില്ലയിലെ ബരാബറിലുള്ള ക്ഷേത്രത്തിൽ ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതും പൊലീസ് ലാത്തിച്ചാർജുമാണ് അപകടത്തിന് കാരണമെന്ന് ചില പ്രദേശവാസികൾ കുറ്റപ്പെടുത്തി. ''ക്ഷേത്രത്തിലേക്ക് പോകാനും തിരികെ മടങ്ങാനും ഒരു പൊതുവഴി മാത്രമാണ് ഉണ്ടായിരുന്നത്. ശ്രാവണ മാസത്തിലെ പൂജകളിൽ പങ്കെടുക്കാനായി എത്തിയ ഭക്തരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് അപകടത്തിന് കാരണമായി,'' അപകടത്തിൽ പരുക്കേറ്റ വ്യക്തിയുടെ ബന്ധു സുമൻ കുമാർ പറഞ്ഞു.
VIDEO | Seven dead and 50 feared injured as a stampede occurred at a temple of Bihar's Jehanabad after a fight broke between flower seller and people.
— Press Trust of india (@PTI_News) August 12, 2024
(Full video available on PTI Videos - https://t.co/dv5TRARJn4) pic.twitter.com/psJSERP7ra
ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചതായി ജെഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലംകൃത പാണ്ഡെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പരുക്കേറ്റവരെ ജെഹാനാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു.
Read More
- കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
- ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാൻപോയ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു
- കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടി
- തീപിടിച്ചെന്ന അഭ്യൂഹം; യുപിയിൽ ഓടുന്ന ട്രയിനിൽനിന്ന് ചാടിയ ആറുപേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.