scorecardresearch

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം; ഏഴ് മരണം

Operation Sindoor: പാക് പട്ടാളത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ പൂഞ്ചിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. ആറുപേരാണ് പൂഞ്ചിൽ മാത്രം കൊല്ലപ്പെട്ടത്. മെന്ദർ സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Operation Sindoor: പാക് പട്ടാളത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ പൂഞ്ചിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. ആറുപേരാണ് പൂഞ്ചിൽ മാത്രം കൊല്ലപ്പെട്ടത്. മെന്ദർ സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

author-image
WebDesk
New Update
pahalagam76567

Operation Sindoor, Indian Air Strike on Pakistan:ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ശക്തമായ മറുപടി ഇന്ത്യ നൽകിയതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പട്ടാളത്തിന്റെ പ്രകോപനം. നിയന്ത്രണ രേഖയിലേക്ക് പാക്ക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. ഇവരെല്ലാം സാധാരണക്കാരാണെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു. 

Advertisment

പാക് പട്ടാളത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ പൂഞ്ചിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. ആറുപേരാണ് പൂഞ്ചിൽ മാത്രം കൊല്ലപ്പെട്ടത്. മെന്ദർ സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതേസമയം, കൂടുതൽ ഇടങ്ങളിൽ പാക്ക് വെടിവെയ്പ്പ് നടന്നെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്് ചെയ്യുന്നു.

പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട് എന്നിവിടങ്ങളിലും രജൗറിയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിലും അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്. കശ്മീർ താഴ്വരയിലെ  മങ്കോട്ടിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിട്ടില്ല.പാകിസ്ഥാൻറെ ഷെല്ലിങിനിടെ അതിർത്തിയിലെ മൂന്നു വീടുകൾക്ക് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയശേഷം നീതി നടപ്പിലായെന്നാണ് ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ ഉറക്കമുണർന്നിരുന്ന് ഓപ്പറേഷൻ സിന്ദൂറിനെ നിരീക്ഷിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Advertisment

2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്‌ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.

ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണം എങ്ങനെയായിരുന്നുവെന്നോ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയാണെന്നോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും, മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കരുതുന്നു.

ബാലകോട്ട് ആക്രമണവും സർജിക്കൽ സ്ട്രൈക്കും ഇന്ത്യയുടെ തിരിച്ചടികളായിരുന്നു, പക്ഷേ, അവ ഓപ്പറേഷൻ സിന്ദൂറിന്റെ അത്ര വലിയ നടപടിയായിരുന്നില്ല. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്ന ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപൂർ, മുരിദ്‌കെ, പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, കോട്ലി എന്നിവയാണെന്നാണ് പറയപ്പെടുന്നു. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണ്.

Read More

Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: