/indian-express-malayalam/media/media_files/NowydtSBHbtbng8Mhc4q.jpg)
Nimisha Priya Case Updates
Nimisha Priya Case Updates: ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലെ ഭരണകൂടം, ഗോത്രവിഭാഗങ്ങൾ എന്നിവരുമായി ചർച്ചകൾ തുടർന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ യെമനുമായി അടുത്തുനിൽക്കുന്ന ചില രാജ്യങ്ങൾ വഴിയും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read:രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?
സെൻസിറ്റീവായ വിഷയമാണ് നിമിഷ പ്രിയയുടേത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. കുടുംബത്തിന് നിയമസഹായം നൽകുകയും സഹായത്തിന് ഒരു അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. എല്ലാ വിധത്തിലുള്ള നയതന്ത്ര ബന്ധങ്ങളും ഇതിനുവേണ്ടി വിനിയോഗിക്കുന്നുണ്ട്- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായും ഗോത്രവിഭാഗങ്ങളുമായും നയതന്ത്ര പ്രതിനിധികൾ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും സമവായത്തിൽ എത്തുന്നതിന് കൂടുതൽ സമയം തേടുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കേന്ദ്ര സർക്കാർ ഈ ചർച്ചകളെ സൂഷ്മമായി വിലയിരുത്തുന്നുണ്ടെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Also Read:നിമിഷ പ്രിയയ്ക്ക് മാപ്പില്ലെന്ന് തലാലിന്റെ സഹോദരൻ; വല്ലാത്ത ദുഃഖത്തിലെന്ന് അമ്മ പ്രേമകുമാരി
നേരത്തെ, ജൂലൈ 16-നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനാണ് യെമൻ ഭരണകൂടം ഉത്തരവിട്ടിരുന്നത്. എന്നാൽ വിവിധ തലത്തിലുള്ള സമ്മർദ്ദങ്ങളുടെ ഫലമായി വധശിക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. ദയാധനം വാങ്ങി കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബം നിമിഷ പ്രിയ്ക്ക് മാപ്പ്് നൽകിയാൽ മാത്രമേ മോചനം സാധ്യമാവുകയുള്ളു. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
അതേസമയം, നിമിഷപ്രിയയ്ക്ക് മാപ്പ് നൽകില്ലെന്നും വധശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട തലാലിന്റെ സഹോദരൻ രംഗത്തെത്തിയതോടെയാണ് നിമിഷ പ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നത്. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ദയാധനം സ്വീകരിക്കില്ലെന്നുമാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Also Read:കുടുംബം മാപ്പു നൽകിയിട്ടില്ല, എല്ലാം അവരുടെ കൈകളിൽ; നിമിഷ പ്രിയയുടെ ശിക്ഷയിൽ ഇനി എന്ത്?
2017 ജൂലൈ 25ന് യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
താലാലിൻറെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.യെമൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും കോടതി അപ്പീൽ തള്ളുകയായിരുന്നു.
Read More
നിമിഷ പ്രിയയുടെ മോചനം; കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.