/indian-express-malayalam/media/media_files/2024/12/10/xtX4aXg1qKQjKd565BZV.jpg)
എസ്.എം.കൃഷ്ണ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു എസ്.എം.കൃഷ്ണ. 1962 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതോടെയാണ് എസ്.എം.കൃഷ്ണയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ തിരഞ്ഞെടുപ്പിൽ പി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ആദ്യമായി ലോക്സഭയിൽ എത്തി.
1971 ലാണ് എസ്.എം.കൃഷ്ണ പി.എസ്.പി വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. 1972 മുതൽ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980 മുതൽ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1999-ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2017 ൽ കോൺഗ്രസ് വിട്ട എസ്.എം.കൃഷ്ണ ബിജെപിയിൽ ചേർന്നു.
Read More
- സഞ്ജയ് മൽഹോത്ര പുതിയ റിസർവ് ബാങ്ക് ഗവർണർ; നിയമനം മൂന്നു വർഷത്തേക്ക്
- സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: എല്ലാവരും ചേർന്നു പ്രവർത്തിക്കണമെന്ന് ഇന്ത്യ
- സിറിയയിൽ ഇസ്രയേലിന്റെ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങൾ തകർത്തു
- ബാഷർ അസദും കുടുംബവും റഷ്യയിൽ; സ്ഥിരീകരിച്ച് മോസ്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us