/indian-express-malayalam/media/media_files/2025/09/20/ukaine-war-2025-09-20-15-35-25.jpg)
Russia-Ukraine War
Russia-Ukraine War: കീവ്: യുക്രൈനിൽ കനത്ത് ഡ്രോൺ ആക്രമണവുമായി റഷ്യ. ശനിയാഴ്ച പുലർച്ചയോടെയാണ് ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ വ്യാപകമായ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റെന്നും യുക്രെയ്ൻ ഭരണകൂടം വ്യക്തമാക്കി.
ഉക്രെയ്‌നിലെ ഡിനിപ്രോപെട്രോവ്സ്‌ക്, മൈക്കോലൈവ്, ചെർണിഹിവ്, സപോരിഷിയ, പോൾട്ടാവ, കൈവ്, ഒഡെസ, സുമി, ഖാർകിവ് എന്നിവയുൾപ്പെടെ ഒൻപത് പ്രദേശങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി പറഞ്ഞു. ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും സെലൻസ്‌കി പറഞ്ഞു.
Also Read:ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം
"റഷ്യയുടെ ലക്ഷ്യം യുക്രെയ്‌നിന്റെ അടിസ്ഥാന സൗകര്യങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, സിവിലിയൻ എന്റർപ്രൈസസ് എന്നിവയായിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ. ഇതിനൊപ്പം ഉക്രെയ്‌നിന്റെ അടിസ്ഥാന സൗകര്യങ്ങളെയും അവർ ലക്ഷ്യമിടുന്നു"- സെലൻസ്‌കി പറഞ്ഞു.
Also Read: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
അതേസമയം, യുക്രെയ്‌നിന്റെ മധ്യ ഡിനിപ്രോപെട്രോവ്സ്‌ക് മേഖലയിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 26 പേർക്ക് പരിക്കേറ്റതായി പ്രാദേശിക ഗവർണർ സെർഹി ലിസാക് പറഞ്ഞു. കിഴക്കൻ നഗരമായ ഡിനിപ്രോയിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കീവ് മേഖലയിൽ ബുച്ച, ബോറിസ്പിൽ, ഒബുഖിവ് എന്നീ പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടന്നതായി പ്രാദേശിക അധികാരികൾ പറഞ്ഞു.
Also Read:ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ
റഷ്യ 619 ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. ആകെ 579 ഡ്രോണുകളും എട്ട് ബാലിസ്റ്റിക് മിസൈലുകളും 32 ക്രൂയിസ് മിസൈലുകളും കണ്ടെത്തി. യുക്രെയ്ൻ സൈന്യം 552 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും വെടിവച്ച് നിർവീര്യമാക്കിയെന്നും അധികൃതർ പറഞ്ഞു.
Read More: ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.