/indian-express-malayalam/media/media_files/xhDiEW6vk1qCHkxzwQg6.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ഡൽഹി: ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത 'ബ്ലാക്ക് ബോക്സുകളാ'ണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻഡിഎയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ എം.പി. രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന വാർത്ത തന്നെ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.
ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന്‍റെയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെയും ട്വീറ്റുകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.
"ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടെണ്ണൽ യന്ത്രങ്ങൾ 'ബ്ലാക്ക് ബോക്സ്' ആണ്. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കപടമായും, വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുന്നു," മസ്കിന് മറുപടിയായി രാഹുൽ ട്വീറ്റ് ചെയ്തു.
മുംബൈ നോർത്ത് വെസ്റ്റിൽനിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിൻഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിൻ്റെ ബന്ധുവായ മങ്കേഷ് പന്തിൽക്കർ ഐ.വി.എം അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. നാലിന് വോട്ടെണ്ണുന്നതിനിടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ഇയാൾ ഫോൺ ഉപയോഗിച്ചു എന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്. തുടർന്ന്, റിട്ടേണിങ് ഓഫീസർ പൊലീസിനെ സമീപിക്കുകയായിരുന്നു.
EVMs in india are a "black box," and nobody is allowed to scrutinize them.
— Rahul Gandhi (@RahulGandhi) June 16, 2024
Serious concerns are being raised about transparency in our electoral process.
Democracy ends up becoming a sham and prone to fraud when institutions lack accountability. https://t.co/nysn5S8DCFpic.twitter.com/7sdTWJXOAb
ഇവിഎമ്മുകൾ മനുഷ്യർ മുഖേനയോ എ.ഐ. സംവിധാനം വഴിയോ ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാൽ തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് തന്റെ സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടത്.
We should eliminate electronic voting machines. The risk of being hacked by humans or AI, while small, is still too high. https://t.co/PHzJsoXpLh
— Elon Musk (@elonmusk) June 15, 2024
ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇവിഎമ്മുകളിൽ അത്തരത്തിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് മുൻ കേന്ദ്ര ഐ.ടി. മന്ത്രി രംഗത്തുവന്നത്.
This is a huge sweeping generalization statement that implies no one can build secure digital hardware. Wrong. @elonmusk 's view may apply to US n other places - where they use regular compute platforms to build Internet connected Voting machines.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) June 16, 2024
But Indian EVMs are custom… https://t.co/GiaCqU1n7O
സുരക്ഷിത ഡിജിറ്റൽ ഹാർഡ്‌വെയർ നിർമ്മിക്കാൻ ആർക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവൽക്കരണ പ്രസ്താവനയാണ് മസ്ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മസ്കിന് വേണ്ടി ഒരു ട്യൂട്ടോറിയൽ നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.