scorecardresearch

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

പ്രജ്വൽ രേവണ്ണ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് സ്ത്രീയുടെ പരാതി

പ്രജ്വൽ രേവണ്ണ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് സ്ത്രീയുടെ പരാതി

author-image
WebDesk
New Update
Former MP Prajwal Revanna

ഫയൽ ഫൊട്ടോ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നാലു ബലാത്സംഗ കേസുകളിൽ ആദ്യത്തേതിലാണ്, ജനതാദൾ (സെക്കുലർ) നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

Advertisment

കേസിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീട്ടുജോലിക്കാരിയായ സ്ത്രീയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി രേവണ്ണ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിലവിൽ നാലു ബലാത്സംഗ കേസുകളിൽ രേവണ്ണ പ്രതിയാണ്.

Also Read: ലൈംഗികാതിക്രമക്കേസ്: പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

പ്രജ്വൽ തന്നെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് സ്ത്രീയുടെ പരാതി. 2024 മോയ് 8ന് ഹോലെനരസിപുര സ്റ്റേഷനിലായിരുന്നു ബലാത്സം​ഗ കേസ് രജിസ്റ്റർ ചെയ്തത്.  അതിവേഗമായിരുന്നു കേസിന്റെ നടപടികള്‍ നടന്നത്. 

Also Read: റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടെന്ന് ട്രംപ്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

Advertisment

2024 ഡിസംബറിൽ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചു. 113 സാക്ഷികളെ ഉൾപ്പെടുത്തി 1,632 പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. പ്രജ്വൽ രേവണ്ണയുടെ പീഡന വീഡിയോകളും ഫോറൻസിക് തെളിവുകളുമാണ് പ്രധാന തെളിവുകളായി കോടതിയിൽ സമർപ്പിച്ചത്. ഈ വർഷം മേയ് 2 നായിരുന്നു കേസിൽ വിചാരണ ആരംഭിച്ചത്.

Read More: ധർമ്മസ്ഥല കേസിൽ ഗുരുതര ആരോപണം; എസ്‌ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകൻ

Prajwal Revanna Life Sentence Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: