/indian-express-malayalam/media/media_files/2025/08/02/dharmasthala-case-2025-08-02-10-56-05.jpg)
Photograph: (Special Arrangement)
Dharmasthala Secret Burials Updates: ബംഗളൂരു: നിരവധി മൃതദ്ദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ സംസ്‌കരിച്ചെന്ന ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ(എസ്‌ഐടി) ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം. പരാതി പിൻവലിക്കാൻ എസ്ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ നിർബന്ധിച്ചു എന്നാണ് ആരോപണം.
സാക്ഷിയുടെ അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയത്. എസ്‌ഐടി അംഗമായ സിര്‍സി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടർ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേയാണ് പരാതി. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും സമ്മർദ്ദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ച് മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്തെന്നാണ് പരാതി.
സാക്ഷിയെ അറസ്റ്റു ചെയ്യുമെന്ന് പറഞ്ഞതായും ജയിലിൽ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അഭിഭാഷകൻ പരാതിയിൽ ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അന്വേഷണ സംഘത്തിൽ നിന്നു നീക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
Also Read: ധർമ്മസ്ഥലയിൽ തിരച്ചിൽ തുടരും; കൂടുതൽ സ്പോട്ടുകളിൽ പരിശോധന
അതേസമയം, ധർമ്മസ്ഥലയിലെ പരിശോധന അഞ്ചാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരുന്നു. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയിരുന്നു.
Also Read: ലൈംഗികാതിക്രമക്കേസ്: പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി; ഇന്ന് ശിക്ഷ വിധിക്കും
ഇതിൽ എട്ടു സ്ഥലങ്ങളില്‍ നാലുദിവസങ്ങളിലായി പരിശോധന നടത്തി. ഇനിയും പോയിന്റുകളില്‍ പരിശോധന ബാക്കിയുണ്ട്. എസ്‌ഐടി തലവന്‍ ജിതേന്ദ്ര ദയാമയുടെയും പുത്തൂര്‍ എസി സ്റ്റെല്ല വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശത്ത് സായുധ പൊലീസിന്റെ കാവലുമുണ്ട്.
രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി നടത്തിയത് സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടിവന്നെന്നും, ഇതില്‍ പലതും ക്രൂരബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014 ല്‍ ജോലി വിട്ടതെന്നും ശുചീകരണത്തൊഴിലാളി വിശദീകരിച്ചു. കുറ്റബോധത്തില്‍ ഉറങ്ങാന്‍ പോലും കഴിയാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read More: കലാഭവൻ നവാസിന്റെ ഖബറടക്കം ഇന്ന്; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.