scorecardresearch

രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം

അണുബാധയെ തുടർന്ന കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്

അണുബാധയെ തുടർന്ന കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്

author-image
WebDesk
New Update
pope francis

ഫ്രാൻസിസ് മാർപാപ്പയുടെ നില സങ്കീർണം

വത്തിക്കാൻ സിറ്റി: രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമായി തുടരുന്നു. ഒരാഴ്ചയിലേറെയായി മാർപാപ്പയ്ക്ക് ശ്വാസകോശ അണുബാധ തുടങ്ങിയിട്ടെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

Advertisment

അണുബാധയെ തുടർന്ന കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രസ് ഓഫീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പ പൂർണ്ണആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാർത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ  അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളുമായി ചെലവഴിക്കുകയാണെന്നും മാർപാപ്പയുടെ ഓഫീസ് അറിയിച്ചു.

Advertisment

അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു. പനി, നാഡി വേദന, ഹെർണിയ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ മാർപാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു.

Read More

Pope Francis Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: