/indian-express-malayalam/media/media_files/IqcVWWCcvtEJt1jL0z4Y.jpg)
ഫയൽ ചിത്രം
ഹൈദരാബാദ്: ഇന്ത്യാ മുന്നണിയുടെ ഐക്യം വ്യക്തമാക്കിയ വേദിയിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം 'ശക്തി' അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രി 'ശക്തി'യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും അവരെ ആരാധിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പെന്ന് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
തനിക്ക് ഓരോ അമ്മയും ഓരോ മകളും 'ശക്തി'യുടെ രൂപമാണെന്നും അവരെ താൻ ആരാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ചന്ദ്രയാന്റെ’ വിജയം രാഷ്ട്രം ‘ശിവശക്തി’ക്ക് സമർപ്പിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ‘ശക്തി’യെ നശിപ്പിക്കാനാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഞായറാഴ്ച മുംബൈയിൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു ഇന്ത്യൻ സഖ്യ റാലി ഉണ്ടായിരുന്നു. റാലിയിലാണ് അവർ തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചത്. മുംബൈയിലെ ശിവാജി പാർക്കിൽ, തങ്ങളുടെ പോരാട്ടം 'ശക്തി'ക്കെതിരെയാണെന്ന് അവർ പറഞ്ഞു. എനിക്ക്, ഓരോ അമ്മയും, ഓരോ മകളും 'ശക്തി'യുടെ രൂപമാണ്. അമ്മമാരേ, സഹോദരിമാരേ, ഞാൻ നിങ്ങളെ 'ശക്തി'യായി ആരാധിക്കുന്നു. ഞാൻ ഭാരത് മായുടെ പൂജാരിയാണ്, ”മോദി പറഞ്ഞു.
"ഇന്ത്യാ സഖ്യം അതിന്റെ പ്രകടനപത്രികയിൽ ശക്തിയെ അവസാനിപ്പിക്കും/നശിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. അവരുടെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കും, ”പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ തുടർച്ചയായി വർധിച്ചുവരികയാണെന്ന് പറഞ്ഞ മോദി, വോട്ടെടുപ്പ് ദിവസം അടുക്കുമ്പോൾ തെലങ്കാനയിൽ ബിജെപി തരംഗമുണ്ടാകുമെന്നും കോൺഗ്രസും ബിആർഎസും തുടച്ചുമാറ്റപ്പെടുമെന്നും പറഞ്ഞു.
ജൂൺ നാലിന് വോട്ടെണ്ണുന്ന ദിവസം 400-ലധികം സീറ്റുകൾ എൻഡിഎയ്ക്ക് ലഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തെലങ്കാനയെ എടിഎം സംസ്ഥാനമാക്കിയെന്ന് ആരോപിച്ച അദ്ദേഹം കൊള്ളയടിച്ച പണം ഡൽഹിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് ശേഷം മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ഇന്ത്യൻ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി മോദി സർക്കാരിനെ കടന്നാക്രമിച്ചത്. മോദിക്കെതിരായ ഞങ്ങളുടെ പോരാട്ടം വ്യക്തിപരമായ തലത്തിലല്ല. മോദി ഒരു 'ശക്തി' (അധികാരം)ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു 'മാസ്ക്' ആണ്. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത ഒരു ആഴമില്ലാത്ത മനുഷ്യനാണ് അദ്ദേഹം, ”ഗാന്ധി പറഞ്ഞു.
Read More:
- 'പ്രധാനമന്ത്രി ഗുണ്ടാ പിരിവ് യോജന': ഇലക്ടറൽ ബോണ്ടിൽ ബിജെപിക്കെതിരെ കോൺഗ്രസ്
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.