/indian-express-malayalam/media/media_files/AfSBQBknlJ1WyyknrGFZ.jpg)
ഫയൽ ചിത്രം
Jammu Kashmir,Pahalgam Terror Attack: ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്താൻ ഭീകരർ എത്തിയത് സൈനിക വേഷത്തിലെന്ന് പ്രാഥമിക അന്വേഷണം. സംഘത്തിൽ നാല് ഭീകരരാണ് ഉണ്ടായിരുന്നത്. യുഎസ് നിർമ്മിത അത്യാധുനിക M4 കാർബൈൻ റൈഫിളുകളും AK-47 കളും ഉപയോഗിച്ചാണ് ഭീകരർ വെടിവച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് 50-70 വെടിയുണ്ടകൾ കണ്ടെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ വിദേശ പൗരന്മാരെന്ന് കരുതുന്ന രണ്ട് പേർ ഉൾപ്പെടെ നാല് ഭീകരർ സൈനിക വസ്ത്രം ധരിച്ചാണ് എത്തിയതെന്ന് ഇരകളും ദൃക്‌സാക്ഷികളും മൊഴി നൽകിയതായി വൃത്തങ്ങൾ പറഞ്ഞു. "പുൽമേട്ടിൽ എത്തിയ ശേഷം, ഭീകരർ ആദ്യം വിനോദസഞ്ചാരികളെ തോക്ക് ചൂണ്ടി ബന്ദികളാക്കി. സ്ത്രീകളോടും കുട്ടികളോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങൾ തിരക്കിയശേഷമാണ് വളരെ അടുത്ത് നിന്ന് വെടിവച്ചത്. അതിനുശേഷം വിവേചനമില്ലാതെ വെടിയുതിർക്കുകയായിരുന്നു," വൃത്തങ്ങൾ പറഞ്ഞു.
"വെടിവയ്ക്കുന്നതിനു മുമ്പ് ചില വിനോദസഞ്ചാരികളോട് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. പോലീസ് ഈ വിവരം പരിശോധിച്ചുവരികയാണ്," ഏകദേശം 20-25 മിനിറ്റ് ഭീകരാക്രമണം നീണ്ടുനിന്നതായി വൃത്തങ്ങൾ പറഞ്ഞു. രണ്ട് ഭീകരരുടെ കൈവശം M4 കാർബൈൻ റൈഫിളുകളും മറ്റ് രണ്ട് പേരുടെ കൈവശം AK-47 ഉം ഉണ്ടായിരുന്നതായി വൃത്തങ്ങൾ പറഞ്ഞു.
ആക്രമണത്തിനു ശേഷം ഭീകരർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കിഷ്ത്വാറിൽ നിന്ന് അതിർത്തി കടന്ന് കൊക്കർനാഗ് വഴി ബൈസാരനിൽ ഭീകരർ എത്തിയത് ചില പ്രാദേശിക ഭീകരരുടെ സഹായത്തോടെയാണെന്ന് കരുതുന്നതായി വൃത്തങ്ങൾ പറഞ്ഞു. പ്രദേശവാസികൾ അല്ലാത്തവരെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നും, ഒരു ഐഇഡി ആക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ വ്യക്തമല്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തിന്റെ അന്വേഷണം ജമ്മു കശ്മീർ പോലീസിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രം പദ്ധതിയിടുന്നതായി വിവരമുണ്ട്.
Read More
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- സൗദി സന്ദർശനം വെട്ടിച്ചുരുക്കി നരേന്ദ്ര മോദി ഡൽഹിയിൽ; ഉന്നതതല യോഗം ചേർന്നു
- ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് യുവതി; പോയി മോദിയോട് പറയൂവെന്ന് ഭീകരന്റെ മറുപടി
- ജമ്മു കശ്മീർ ഭീകരാക്രമണം; മരണസംഖ്യ 26 ആയി, മരിച്ചവരിൽ മലയാളിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us