scorecardresearch

Nepal Gen Z Protest: യുവത തെരുവിൽ; നേപ്പാളിൽ ആളിപ്പടർന്ന് ജെൻ സി സമരം; 19 മരണം

തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. പാർലമെന്റിലേക്ക് നടന്ന പ്രക്ഷോഭത്തിനിടയിലാണ് വെടിവെയ്പ്പ് നടന്നത്

തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. പാർലമെന്റിലേക്ക് നടന്ന പ്രക്ഷോഭത്തിനിടയിലാണ് വെടിവെയ്പ്പ് നടന്നത്

author-image
WebDesk
New Update
nepal protest

Nepal Gen Z Protest Updates

Nepal Gen Z Protest Updates: കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ നേപ്പാളിലെ യുവതി-യുവാക്കൾ ആരംഭിച്ച സമരം രാജ്യവ്യാപകമായി കത്തിപ്പടരുന്നു. പ്രക്ഷോഭത്തെ നേരിടാൻ പോലീസ് നടത്തിയ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം പത്തൊൻപതായി. പലയിടത്തും പോലീസും സമരം നടത്തുന്നവരും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു.

Advertisment

Also Read:സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം; നേപ്പാളിൽ വ്യാപക പ്രതിഷേധം, കർഫ്യൂ ഏർപ്പെടുത്തി

തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. പാർലമെന്റിലേക്ക് നടന്ന പ്രക്ഷോഭത്തിനിടയിലാണ് വെടിവെയ്പ്പ് നടന്നത്. ഇതിനുപിന്നാലെയാണ് തലസ്ഥാനത്ത് മാത്രം ഉണ്ടായിരുന്ന സമരം രാജ്യവ്യാപകമായി പടർന്നത്. ഇതിനെതുടർന്നാണ് സമരം അടിച്ചമർത്താൻ സൈന്യത്തെ വിന്യസിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് കെ.പി. ശർമ്മ ഒലി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. 

Advertisment

Also Read:ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കം 26 സമൂഹ മാധ്യമങ്ങൾ നിരോധിച്ച് നേപ്പാൾ

ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഓഗസ്റ്റ് 28-ന് സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടിയെന്നാണ് സർക്കാർ നൽകുന്ന ഔദ്യോഗിക വിശദീകരണം. 

Also Read:യുക്രെയ്ൻ യുദ്ധം അവസാനിക്കുമോ... ? യുറോപ്യൻ നേതാക്കൾ അമേരിക്കയിലേക്ക്

അതേസമയം, വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. കർശനമായ മേൽനോട്ടവും നിയന്ത്രണ നടപടികളും ഉൾപ്പെടുന്ന സർക്കാരിന്റെ രജിസ്ട്രേഷൻ വ്യവസ്ഥകൾ പല സോഷ്യൽ മീഡിയ കമ്പനികൾക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റർ ചെയ്യാൻ അവർ വിസമ്മതിച്ചതിന് കാരണമെന്നും പ്രതിഷേധിക്കുന്നവർ പറഞ്ഞു.

കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്.

Read More:രക്ത ചുവപ്പണിഞ്ഞ ചന്ദ്രനെ കണ്ടോ?

Nepal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: