scorecardresearch

സ്വന്തമായി 'അണ്ടർവാട്ടർ രഥങ്ങൾ' തയ്യാറാക്കാനൊരുങ്ങി നാവിക സേന

കുറഞ്ഞത് ആറ് ജീവനക്കാരെയെങ്കിലും വഹിക്കാൻ കഴിയുന്ന ഈ രഥങ്ങൾ ലിഥിയം അയൺ ബാറ്ററികളാൽ പ്രവർത്തിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.

കുറഞ്ഞത് ആറ് ജീവനക്കാരെയെങ്കിലും വഹിക്കാൻ കഴിയുന്ന ഈ രഥങ്ങൾ ലിഥിയം അയൺ ബാറ്ററികളാൽ പ്രവർത്തിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.

author-image
Amrita Nayak Dutta
New Update
Navy plans to get undersea chariots, made in India, for special operations

Navy plans to get undersea chariots, made in India, for special operations

News, Indian Navy: കടലിനടിയിലെ പ്രത്യേക പ്രവർത്തനങ്ങൾക്കായി മറൈൻ കമാൻഡോകളുടെ (മാർക്കോസ്) കഴിവുകൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച സ്വിമ്മർ ഡെലിവറി വാഹനങ്ങൾ - അണ്ടർവാട്ടർ രഥങ്ങൾ എന്നും മിഡ്‌ജെറ്റ് അന്തർവാഹിനികൾ എന്നും അറിയപ്പെടുന്നു.

Advertisment

കുറഞ്ഞത് ആറ് ജീവനക്കാരെയെങ്കിലും വഹിക്കാൻ കഴിയുന്ന ഈ രഥങ്ങൾ ലിഥിയം അയൺ ബാറ്ററികളാൽ പ്രവർത്തിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.

പ്രാരംഭ പ്രോട്ടോടൈപ്പ് ക്ലിയർ ചെയത ശേഷം നാവികസേനയ്‌ക്കായി ഏതാനും ഡസൻ രഥങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

മുങ്ങൽ വിദഗ്ധർക്ക് ഈ രഥങ്ങളിൽ വലിയ സിലിണ്ടറുകൾ കൊണ്ടു പോകാൻ കഴിയും, അത്ര വലിപ്പമുള്ളതായിരിക്കും അത് - അത് കൊണ്ട് തന്നെ കൂടുതൽ മണിക്കൂർ വെള്ളത്തിനടിയിൽ നിൽക്കാൻ അവർക്ക് സാധിക്കും - ആഴം കുറഞ്ഞ വെള്ളത്തിലുള്ള മൊത്തത്തിലുള്ള പ്രവർത്തന ശ്രേണി ഇത് കൊണ്ട് വർദ്ധിപ്പിക്കും.

Advertisment

വിവിധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആയുധങ്ങൾ കൊണ്ടു പോകാൻ അനുവദിക്കുന്ന തരത്തിലായിരിക്കും രഥത്തിന്റെ വലിപ്പം.

ബന്ധപ്പെട്ട വ്യവസായവുമായി കൂടിയാലോചിച്ചാണ് നാവികസേന ഈ വാഹനങ്ങൾ രൂപകൽപന ചെയ്യുന്നതെന്നും ചർച്ചയുടെ  അടിസ്ഥാനത്തിലായിരിക്കും പ്രോട്ടോടൈപ്പ് നിർമ്മിക്കുകയെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

മിഡ്‌ജെറ്റ് അന്തർവാഹിനികൾ

ലോകത്തിലെ മിക്കവാറും എല്ലാ വികസിത നാവികസേനകളും ഉപയോഗിക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമുകളാണ് ഇത്തരം രഥങ്ങൾ. കപ്പലുകളിൽ നിന്നോ അന്തർവാഹിനികളിൽ നിന്നോ വിക്ഷേപിക്കാവുന്ന, സ്വയം ഓടിക്കുന്ന വാഹനങ്ങളാണിവ (അവയുടെ വലുപ്പവും അവ നിർവഹിക്കേണ്ട റോളുകളും അനുസരിച്ച്) രണ്ടാം ലോകമഹായുദ്ധത്തിൽ, മനുഷ്യനെ ഘടിപ്പിച്ച മനുഷ്യ ടോർപ്പിഡോകളെ രഥങ്ങൾ എന്നാണ് വിളിച്ചിരുന്നത്.

ആഴം കുറഞ്ഞ ജലനിരീക്ഷണം, എതിരാളികളുടെ തീരദേശ സ്ഥാപനങ്ങൾ, തുറമുഖത്തുള്ള അവരുടെ കപ്പലുകൾ എന്നിവ ആക്രമിക്കൽ ഉൾപ്പെടുന്ന നിരവധി ദൗത്യങ്ങൾക്ക് അവ ഉപയോഗിക്കാം.

പാകിസ്ഥാൻ നാവികസേനയ്ക്ക് ഒരു ചെറിയ അന്തർവാഹിനി ഉണ്ട് - ഒരു സാധാരണ അന്തർവാഹിനിയുടെ വലിപ്പത്തിന്റെ ഒരു ഭാഗമുള്ളത് - അത് അതിന്റെ പ്രത്യേക സേവന ഗ്രൂപ്പായ SSG (N) ഉപയോഗിക്കുന്നു എന്ന് ഫോർബ്സിന്റെ ഒരു ലേഖനം പറയുന്നുണ്ട്.

ഈ രഥങ്ങൾ മറൈൻ കമാൻഡോകളെ എതിരാളികളുടെ തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു - ആഴം കുറഞ്ഞ ജലം കാരണം അവിടെ അന്തർവാഹിനികൾക്ക് എത്തിച്ചേരാൻ കഴിയില്ല - കൂടാതെ പ്രവർത്തന മേഖലകളിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടു പോകുന്നതിന് സഹായിക്കുന്നു.

നിലവിൽ നാവികസേന ഉപയോഗിക്കുന്ന നീന്തൽ വിതരണ വാഹനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇറ്റാലിയൻ നിർമ്മിത രഥങ്ങൾ, നാവികസേന വർഷങ്ങളായി ഉപയോഗിക്കുന്നതായി ചില സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ രണ്ട് അന്തർവാഹിനികൾ നിർമ്മിക്കാൻ 2012-ൽ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു.

Read More News Stories Here

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: