scorecardresearch

സെബി ചെയർപേഴ്ണുമായി വാണിജ്യ ബന്ധമില്ല: ഹിൻഡെൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

ജനുവരിയിൽ സുപ്രീം കോടതി ഈ ആരോപണങ്ങൾ തള്ളിയിരുന്നു. അപകീർത്തികരമായ അവകാശവാദങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗെന്ന് അദാനി ഗ്രൂപ്പ്

ജനുവരിയിൽ സുപ്രീം കോടതി ഈ ആരോപണങ്ങൾ തള്ളിയിരുന്നു. അപകീർത്തികരമായ അവകാശവാദങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗെന്ന് അദാനി ഗ്രൂപ്പ്

author-image
WebDesk
New Update
Adani Group, Hindenburg

ചിത്രം: എക്സ്

ഡൽഹി: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ച നിഗമനങ്ങളിലെത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്തതെന്ന് പ്രസ്ഥാവനയിൽ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.

Advertisment

'അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. അവ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തതാണ്. 2024 ജനുവരിയിൽ സുപ്രീം കോടതി ആരോപണങ്ങൾ തള്ളിയിരുന്നു. അപകീർത്തികരമായ അവകാശവാദങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്;' അദാനി ഗ്രൂപ്പ് പറഞ്ഞു.

ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുമായോ സംഭവങ്ങളുമായോ ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Advertisment

സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബ‍​ർ​ഗ് ആരോപിച്ചു. ഈ ആരോപണങ്ങളാണ് അദാനി ഗ്രൂപ്പ് തള്ളിയിരിക്കുന്നത്.

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിംഗും ഓഹരി വിപണിയിലെ മറ്റ് ലംഘനങ്ങളും സംബന്ധിച്ച ആരോപണങ്ങള്‍ പുറത്തുവിട്ട് 18 മാസത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൽ  നിന്നുള്ള പുതിയ ആരോപണം.

Read More

Adani Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: