scorecardresearch

Kurnool Bus Fire: ആന്ധ്രാപ്രദേശ് ബസ് അപകടം; കൺട്രോൾ റൂമുകൾ തുറന്നു

ആദ്യം ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ തീ വേഗത്തിൽ പടരുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു

ആദ്യം ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ തീ വേഗത്തിൽ പടരുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kurnool bus tragedy1

Hyderabad-Bengaluru Bus Fire Accident (Express Photo)

Kurnool Bus Fire Tragedy: ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കർണൂലിലുണ്ടായ ബസ് അപകടത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കൺട്രോൾ റൂമുകൾ തുറന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക ഏത് സമയവും കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് കർണൂൽ കലക്ടർ എ.സിരി അറിയിച്ചു.

Advertisment

അപകടസ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 9121101061 എന്ന നമ്പറിൽ ബന്ധപ്പെടാം. മറ്റ് കൺട്രോൾ റൂം നമ്പറുകൾ: കർണൂൽ സർക്കാർ ആശുപത്രി 9121101059, കർണൂൽ പോലീസ് കൺട്രോൾ റൂം- 9121101075, കർണൂൽ ജനറൽ ആശുപത്രി ഹെൽപ്പ് ഡെസ്‌ക് നമ്പറുകൾ- 9496609814, 9052951010. 

Also Read:ഹൈദരാബാദ് ബസ് അപകടം; ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു- ഹൈദരാബാദ് ദേശീയ പാതയിൽ കർണൂലിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും 3.10-നും ഇടയിലാണ് സ്വകാര്യ വോൾവോ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അപകടത്തിൽ ഇതുവരെ 20 മരണം സ്ഥിരീകരിച്ചു. 

Advertisment

ആകെ 40 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 19 പേർ ബസ് യാത്രക്കാരാണ്. ഒരാൾ അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചയാളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ പലരെയും ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Also Read:ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ചു; 12 പേർക്ക് ദാരുണാന്ത്യം, ഒൻപത് പേരെ കാൺമാനില്ല

ആദ്യം ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ തീ വേഗത്തിൽ പടരുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. ഉഗ്രശബ്ദത്തോടെ ബസിൽ പൊട്ടിത്തെറി ഉണ്ടായെന്നും രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. ഹൈദരാബാദിൽ നിന്ന് ഐടി നഗരമായ ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ദീപാവലി അവധിക്ക് ശേഷം നാട്ടിൽ നിന്ന് പുറപ്പെട്ട നിരവധി പേരടക്കം ബസിലുണ്ടായിരുന്നു. മരിച്ചവരിൽ പലരെയും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഗാധമായ അനുശോചനം രേഖപ്പെടുത്തി. ''കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്നവരോടും അവരുടെ കുടുംബങ്ങളോടും എന്റെ ചിന്തകൾ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,'' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയുടെ സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായധനം അനുവദിച്ചത്. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് 50,000 രൂപയും അനുവദിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരുക്കേറ്റവർക്കും ഇരകൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

ദാരുണമായ അപകടത്തിൽ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഃഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ട പ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

Read More: അസമിൽ റെയിൽവേ ട്രാക്കിലെ സ്‌ഫോടനം; അട്ടിമറി സംശയത്തിൽ പോലീസ്

Hyderabad Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: