/indian-express-malayalam/media/media_files/2025/10/24/kurnool-bus-accident11-2025-10-24-11-53-59.jpg)
Hyderabad-Bengaluru Bus Fire Accident (Express Photo)
Kurnool Bus Fire Tragedy:ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ മരിച്ചു. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിന്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്കാനിയ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം
അപകടസമയത്ത് ബസിൽ 40 ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിൽ 12 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം, മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണവും ആളപായവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാൾ ബൈക്ക് യാത്രികനാണെന്ന് പോലീസ് പറഞ്ഞു.
Also Read:1864ൽ പണിത ബാങ്കേ ബിഹാരി ക്ഷേത്രം; നിലവറയിൽ ചെങ്കോലും രത്നങ്ങളും മറ്റ് അമൂല്യ വസ്തുക്കളും
വെള്ളിയാഴ്ച പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായി അധികൃതർക്ക് വിവരം ലഭിച്ചു. സംഭവസമയത്ത് യാത്രക്കാർ ഉറങ്ങിപ്പോയതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ കർണൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിന്റെ ദൃശ്യം pic.twitter.com/4hLNZl9UaR
— IE Malayalam (@IeMalayalam) October 24, 2025
ബസിൽ പെട്ടെന്ന് പുക ഉയരുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുബ്രഹ്മണ്യൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന എന്നോട് സമീപത്തിരുന്ന ആളാണ് ഇക്കാര്യം പറഞ്ഞത്. ഞാൻ വേഗം മുൻവശത്തേക്ക് ഓടി മുൻ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു- സുബ്രഹ്മണ്യൻ പറഞ്ഞു. ബസിന്റെ പിന്നിലെ അടിയന്തര എക്‌സിറ്റിലൂടെയാണ് താൻ രക്ഷപ്പെട്ടതെന്ന് ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലിക്കായി പോവുകയായിരുന്ന 26 കാരനായ സോഫ്റ്റ്വെയർ എൻജിനിയർ പറഞ്ഞു.
എല്ലായിടത്തും ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. സീറ്റുകൾ തകർന്നിരുന്നു, കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു. ഒന്നും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു- രക്ഷപ്പെട്ട മറ്റൊരാൾ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളുടെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Also Read:അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം
സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരുക്കേറ്റവർക്കും ഇരകൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു. ദാരുണമായ അപകടത്തിൽ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഃഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/kurnol-busfire-2025-10-24-08-17-52.jpg)
ഹൈദരാബാദിൽ നിന്ന് ഐടി നഗരമായ ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ദീപാവലി അവധി കഴിഞ്ഞുള്ള സമയമായതിനാൽ ബസിൽ നിരവധി യാത്രക്കാരുണ്ട്. ഇതിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പടെയുണ്ടാകാം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് ആന്ധ്രാപ്രദേശ് പൊലീസ് അറിയിച്ചു.
Read More:ഒരു രാജ്യം, കുറച്ച് കുടുംബങ്ങൾ; ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന പിന്തുടർച്ചാരാഷ്ട്രീയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us