/indian-express-malayalam/media/media_files/f5tyC21JO3R0n4H5HN8q.jpg)
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
കൊൽക്കത്ത: യുവഡോക്ടറുടെ കൊലപാതകവും അതിനെ തുടർന്ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി അടിച്ചുതകർത്ത സംഭവത്തിലും പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് ഹൈക്കോടതി വിലയിരുത്തി. അർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണം എന്നുകാട്ടിയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം ഉണ്ടായത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ് . പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധം നടക്കും.സിബിഐ അന്വേഷണം കാര്യക്ഷമമാക്കണം. കൊല്ലപ്പെട്ട വനിതാഡോക്ടർക്ക് അടുത്ത ഞായറാഴ്ചയ്ക്കുള്ളിൽ നീതി ഉറപ്പാക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് മമത ബാനർജി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാൻ ഇടതുപക്ഷവും ബിജെപിയും കൈകോർത്തിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചിരുന്നു. 'പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപിയും ഇടതുപക്ഷവുമാണ്. വിദ്യാർത്ഥികളോ യുവ ഡോക്ടർമാരോ അല്ല പ്രതിഷേധങ്ങൾക്ക് പിന്നിൽ, പുറത്തു നിന്നുള്ളവരും ചില രാഷ്ട്രീയക്കാരുമാണ്'.- മമത ആരോപിച്ചു.
അതേസമയം യുവഡോക്ടറുടെ കൊലപാതകത്തിൽ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി വനിതാ സംഘടനയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഴുകുതിരികളുമായി നിശബ്ദ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
Read More
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.