scorecardresearch

യുവഡോക്ടറുടെ കൊലപാതകം; പ്രിൻസിപ്പലിനെ മൂന്നാം ദിനവും ചോദ്യം ചെയ്യുന്നു

ശനിയാഴ്ച അർധരാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഞായറാഴ്ചയും തുടരുകയാണ്. അതേ സമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് സിബിഐ വിധേയമാക്കും

ശനിയാഴ്ച അർധരാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഞായറാഴ്ചയും തുടരുകയാണ്. അതേ സമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് സിബിഐ വിധേയമാക്കും

author-image
WebDesk
New Update
doctor

ഡോ സന്ദീപ് ഘോഷ് (എക്‌സ്പ്രസ് ഫൊട്ടോ)

കൊൽക്കത്ത: കൊൽക്കത്തിയിൽ യുവഡോക്ടർ പീഡനത്തിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രി്ൻസിപ്പലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. തുടർച്ചായി മൂന്നാം ദിവസമാണ് കോളേജ് മുൻ പ്രിൻസിപ്പൾ ഡോ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച അർധരാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഞായറാഴ്ചയും തുടരുകയാണ്. അതേ സമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ  നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് സിബിഐ  വിധേയമാക്കും. ഇതിനായി ന്യൂഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

Advertisment

അതേ സമയം,പ്രതിഷേധം ശക്തനമായതിനെ തുടർന്ന് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. യുവഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം കൊൽക്കത്തിയിൽ തുടരുന്നു. നൂറുകണക്കിന് യുവതി യുവാക്കൾ റോഡ് തടഞ്ഞു പ്രതിഷേധിക്കുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി.

കൂടുതൽ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികൾക്ക് തൂക്കുകയർ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. അതിനിടെ ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐ എം എ കത്ത് നൽകി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

Read More

doctor strike Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: