scorecardresearch

Israel-Iran Conflict: ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും

Israel-Iran Conflict: അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ട. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Israel-Iran Conflict: അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ട. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

author-image
WebDesk
New Update
aithulla khameni 12

അയത്തുള്ള അലി ഖമേനി (ഫയൽ ചിത്രം)

Israel-Iran Conflict: ടെഹ്‌റാൻ: കീഴടങ്ങണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്ത്. ഇറാൻ ഒരിക്കലും ഭീഷണികൾക്ക് വഴങ്ങില്ല. അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ടെന്നും ടെലിവിഷൻ പ്രസ്താവനയിലൂടെ ഖമേനി വ്യക്തമാക്കി. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:അശാന്തം പശ്ചിമേഷ്യ; ഇറാനിൽ കൊല്ലപ്പെട്ടത് 585 പേർ

Advertisment

ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ട്രംപ് വ്യാഴാഴ്ചയാണ് രംഗത്തെത്തിയത്. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണെന്നും ഇപ്പോൾ അത് ചെയ്യില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സദാം ഹുസൈന്റെ വിധിയാണ് ഖമേനിയെ കാത്തിരിക്കുന്നതെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് രംഗത്തെത്തിയത്. 

Also Read:കീഴടങ്ങണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, യുദ്ധം തുടങ്ങിയെന്ന് ഇറാൻ

നേരത്തെ ഇസ്രായേൽ ആക്രമണത്തിലെ യു.എസ്. പങ്കാളിത്തം പ്രതികാര നടപടികൾക്ക് കാരണമാകുന്നുവെന്ന് ഇറാന്റെ യു.എൻ. അംബാസഡർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടികളിൽ അമേരിക്കൻ പങ്കാളിത്തം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയ്ക്ക് മറുപടിയുമായി ഖമേനി രംഗത്തെത്തിയത്. 

Advertisment

Also Read: ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

നേരത്തെ, ഇസ്രായേലിന് സൈനിക പിന്തുണ നൽകുന്നതിൽ അമേരിക്കയെ എതിർപ്പ് അറിയിച്ച് റഷ്യ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് പറഞ്ഞു. ഇസ്രായേലും ഇറാനുമായി റഷ്യ ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. 

അതസമയം, സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. പതിനായിരത്തിലധികം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി ഇന്ത്യക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഇവരിൽ വിദ്യാർത്ഥികളെയാണ് ആദ്യം ഇന്ത്യയിലേക്ക് എത്തിക്കുക. എല്ലാ ഇന്ത്യക്കാരും പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ഇന്നലെ നിർദേശം നൽകിയിരുന്നു.

ഇന്ത്യക്കാർ എല്ലാവരും തലസ്ഥാന നഗരത്തിന് പുറത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ മാറണമെന്നായിരുന്നു നിർദേശം. ടെഹ്റാനിലെ ഇന്ത്യക്കാർ ഉടൻ തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും അവരുടെ സ്ഥലവും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകണമെന്നും നിർദേശം നൽകിയിരുന്നു. +989010144557, +989128109115, +989128109109 ഇവയാണ് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ് ലൈൻ നമ്പരുകൾ.  

Read More

ചുറ്റും മിസൈലുകൾ, പലായനം ചെയ്തത് 600 കിലോമീറ്റർ: ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു

Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: