/indian-express-malayalam/media/media_files/uploads/2019/08/omar-mufti.jpg)
Jammu and Kashmir News Highlights: ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിർ പ്രമേയം ഉപരാഷ്ടട്രപതി തള്ളി. പ്രമേയം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി. പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്നതാണ് പ്രമേയം.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്തു. വിജ്ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ചാണ് ആർട്ടിക്കൾ 370 റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം രാജ്യസഭയെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലേക്ക് തിരിച്ചത്.
Jammu & Kashmir: Security tightened in Jammu in view of the imposition of section 144 from 6 am, today. pic.twitter.com/g5XndHNWK9
— ANI (@ANI) August 5, 2019
ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. ജമ്മു സര്‍വകലാശാലയും അടച്ചിട്ടു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകളൊന്നും നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Live Blog
Jammu and Kashmir News Live Updates
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
ജമ്മു കശ്മമീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് താത്ക്കാലികമായി മാത്രമാണെന്നും സ്ഥിതഗതികള്‍ സാധാരണ നിലയിലായാല്‍ വീണ്ടും സംസ്ഥാനമാക്കുമെന്നും അമിത് ഷാ
Amit Shah in Rajya Sabha: Several MPs have asked how long will J&K remain a Union Territory- I want to assure them when situation gets normal & the right time comes, we're ready to make J&K a state again. It may take a little longer, but it will become a state once again, one day pic.twitter.com/obORN7lm4R
— ANI (@ANI) August 5, 2019
ആര്‍ട്ടിക്കിള്‍ 370 കശ്മീര്‍ യുവതയില്‍ അമര്‍ഷം വളര്‍ത്തിയെന്നും ഇത് പാക്കിസ്ഥാനെ സംസ്ഥാനത്ത് ഭീകരവാദം വളര്‍ത്താന്‍ സഹായിച്ചെന്നും അമിത് ഷാ. നിരവധി പേര്‍ മരിച്ചു. നമ്മുടെ പോളിസി തെറ്റായിരുന്നിരിക്കണം. എന്നാല്‍ ഇത്രയും നാള്‍ പിന്തുടര്‍ന്നത് കോണ്‍ഗ്രസിന്റെ പോളിസിയായിരുന്നു.
Amit Shah in Rajya Sabha: I want to tell the people of J&K what damage 370 & 35A did to the state. It's because of these sections that democracy was never fully implemented, corruption increased in the state, that no development could take place pic.twitter.com/EtvHHQ6jRO
— ANI (@ANI) August 5, 2019
കോണ്‍ഗ്രസില്‍ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഭിന്നത. രാജ്യസഭാ വിപ്പ് രാജി വച്ചു.
Congress leader Bhubaneswar Kalita on his resignation from Rajya Sabha today: The resignation has been accepted. I will not analyse the reasons now, maybe tomorrow or day after, I will explain them to you. pic.twitter.com/inCCI9nOtP
— ANI (@ANI) August 5, 2019
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷ ശക്തമാക്കാന്‍ നിർദ്ദേശം
Ministry of Home Affairs: It is requested to take special care to ensure the safety and security of residents of Jammu & Kashmir, especially the students in various parts of the country. https://t.co/G1GQgXxQDV
— ANI (@ANI) August 5, 2019
ജമ്മുകശ്മീരിനോട് ചെയുന്നത് ഏത് സംസ്ഥാനത്തോടും ആകാം. സംസ്ഥാനങ്ങളെ കോളനികളാക്കുകയാണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ ചെയ്യുന്നത് ഭരണഘടന പറയുന്നതെന്ന് കരുതുന്നുണ്ടോ? ആര്‍ട്ടിക്കിള്‍ 370 ന് കീഴിലുള്ള ഓര്‍ഡര്‍ വച്ച് ആര്‍ട്ടിക്കിള്‍ 370 തന്നെ മാറ്റാനാകില്ലെന്ന് മറന്നുവോ നിങ്ങള്‍- പി ചിദംബരം
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 ഒക്ടോബര്‍ 26 ന് കശ്മീരിന്റെ ഹിന്ദു മഹാരാജാവ് ഹരിസിങ്, മുസ്ലീം ജന ഭൂരിപക്ഷമുള്ള ജമ്മു -കശ്മീർ, ഇന്ത്യയിൽ ചേർക്കാനുള്ള കരാറിലൊപ്പിട്ടത് സോപാധികമായിരുന്നു .രാജ്യരക്ഷ, വിദേശബന്ധങ്ങൾ, വിനിമയ കാര്യങ്ങൾ എന്നീ അവകാശങ്ങൾ മാത്രമാണ് കശ്മീർ പൂർണമായും അടിയറ വെയ്ക്കുന്നത്. സ്വന്തം അസംബ്ലിയും സ്വന്തം ഭരണഘടനയുമുണ്ടാകും കശ്മീരിന്. ഏത് കേന്ദ്ര നിയമങ്ങളും കശ്മീരിന്റെ സ്വന്തം അസംബ്ലി അംഗീകരിക്കേണ്ടതുമുണ്ട്. Read More
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയുള്ള ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ആർഎസ്എസ്. കേന്ദ്ര സർക്കാർ തീരുമാനത്തെ വ്യക്തി താൽപര്യങ്ങൾ മാറ്റിവച്ച് എല്ലാവരും സ്വാഗതം ചെയ്യണമെന്നും ആർഎസ്എസ്.
Rashtriya Swayamsevak Sangh on resolution revoking Article 370 from J&K: We welcome the courageous step by govt. This was very essential for interest of J&K as well as the entire country. Rising from selfish motives&political differences, everyone should welcome&support this move pic.twitter.com/BLb8WP4Neh
— ANI (@ANI) August 5, 2019
NSA Ajit Doval is expected to visit Kashmir valley today along with other senior security officials to review the situation on ground. NSA Doval had earlier visited Srinagar in last week of July before the implementation of decision to revoke Article 370. (file pic) pic.twitter.com/lHhjiazZSx
— ANI (@ANI) August 5, 2019
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്‍കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു. Read More
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. തീരുമാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഒമര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം ഏകപക്ഷീയവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഒമറിനെ ഇന്നലെ അര്‍ധ രാത്രി വീട്ടുതടങ്കലിലാക്കിയിരുന്നു. Read More
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
We support the govt on its decisions on J & K. We hope this will bring peace and development in the state.
— Arvind Kejriwal (@ArvindKejriwal) August 5, 2019
MK Stalin, DMK President: Without consulting people of Jammu and Kashmir, Article 370 has been taken away. Democracy has been murdered. AIADMK is also supporting the decision which is condemnable. pic.twitter.com/mnMbGMJGjv
— ANI (@ANI) August 5, 2019
ജമ്മു കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ചതിച്ചു എന്നാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞത്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസത്തെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന ഒരു തീരുമാനമാണ്. ഈ തീരുമാനം അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്‍കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കി. വിജ്ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു.
Constitution(application to Jammu and Kashmir) Order 2019 pic.twitter.com/ueZWl8VU59
— ANI (@ANI) August 5, 2019
Resolution revoking Article 370 from J&K moved in Rajya Sabha. pic.twitter.com/ayUAqJdb6o
— ANI (@ANI) August 5, 2019
Delhi: Congress MP Rahul Gandhi arrives at the Parliament. pic.twitter.com/bNJbo1ps36
— ANI (@ANI) August 5, 2019
#WATCH Delhi: Prime Minister Narendra Modi arrives at the Parliament. pic.twitter.com/yzx4P6u8pv
— ANI (@ANI) August 5, 2019
There will be no press briefing after the conclusion of Union Cabinet meeting at 7 Lok Kalyan Marg. Union Home Minister Amit Shah to make a statement in Rajya Sabha. pic.twitter.com/ejWbfipb0j
— ANI (@ANI) August 5, 2019
കാശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ് ആണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. എൻ.കെ.പ്രേമചന്ദ്രൻ എംപി ആർഎസ്‌പിക്ക് വേണ്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
#Delhi: Union Home Minister Amit Shah leaves from 7 Lok Kalyan Marg after the Union Cabinet meeting concludes. pic.twitter.com/fg6Y0VQHdL
— ANI (@ANI) August 5, 2019
#WATCH: Latest visuals from Vikram Chowk in Jammu; security has been tightened in the city. #JammuandKashmirpic.twitter.com/qW7SJFsHm8
— ANI (@ANI) August 5, 2019
How ironic that elected representatives like us who fought for peace are under house arrest. The world watches as people & their voices are being muzzled in J&K. The same Kashmir that chose a secular democratic India is facing oppression of unimaginable magnitude. Wake up India
— Mehbooba Mufti (@MehboobaMufti) August 4, 2019
Delhi: PDP's Rajya Sabha MPs Nazir Ahmad Laway and Mir Mohammad Fayaz protest in Parliament premises over the situation in Kashmir. pic.twitter.com/yMvLLHH1tC
— ANI (@ANI) August 5, 2019
Delhi: PDP's Rajya Sabha MPs Nazir Ahmad Laway and Mir Mohammad Fayaz protest in Parliament premises over the situation in Kashmir. https://t.co/yMvLLHH1tC">pic.twitter.com/yMvLLHH1tC
— ANI (@ANI) https://twitter.com/ANI/status/1158233693997150213">August 5, 2019
പ്രത്യേക മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര നിയമമമന്ത്രി രവിശങ്കർ പ്രസാദും ചർച്ചയിൽ പങ്കെടുത്തു. മന്ത്രിസഭാ യോഗം ഉടൻ ആരംഭിക്കും.
നേരത്തെ ശശി തരൂര്‍ എംപിയും ജമ്മു കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കാശ്മീരില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തരൂര്‍ ചോദിച്ചു. തെറ്റൊന്നും ചെയ്യാതെ എന്തിനാണ് രാഷ്ട്രീയ നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെ നടപടിയെടുക്കുമ്പോള്‍ മുഖ്യധാരയിലുള്ള ഈ പ്രമുഖ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് വേണം മുന്നോട്ട് പോകാനെന്നും തരൂര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights