/indian-express-malayalam/media/media_files/2025/06/24/iran-israel-conflict-02-2025-06-24-08-01-29.jpg)
ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ
ടെഹ്റാൻ: ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ഇതുവരെ വെടിനിർത്തലിനു കരാർ ആയിട്ടില്ല. ഇസ്രായേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ഇറാനും സൈനിക നടപടികൾ അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്നലെ പുറത്തുവന്നിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടത്. എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷവും ഇറാനിൽ ഇസ്രായേൽ ആക്രമണം ഉണ്ടായി. ഇറാനിലെ ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തി.
Also Read: 'ചൂതാട്ടക്കാരനായ ട്രംപ്, ഞങ്ങൾ ഇത് അവസാനിപ്പിക്കും'; പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ഇറാൻ
ഇന്നലെ ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലിനെ ലക്ഷ്യമിട്ട് 14 മിസൈലുകളാണ് ഇറാൻ അയച്ചത്. ഇതിനുപിന്നാലെയായിരുന്നു വെടിനിർത്തൽ കരാർ ആയെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്.
Also Read: പഹൽഗാം ഭീകരാക്രമണം: അറസ്റ്റിലായ രണ്ടുപേരെ അഞ്ചു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് പകരമായാണ് ഖത്തറിലെ യുഎസ് സേനാതാവളം ഇറാൻ ആക്രമിച്ചത്. ഇറാനിലെ മൂന്നു സുപ്രധാന ആണവ കേന്ദ്രങ്ങളായ, ഫോർദോവിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ്, ഇസ്ഫഹാനിലെയും നടാൻസിലെയും ആണവ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയക്. വിജയകരമായ ദൗത്യത്തിലൂടെ ഇറാന്റെ ആണവ ശേഷി തകർത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.