/indian-express-malayalam/media/media_files/2025/06/23/pahalgam-attack-nia-2025-06-23-19-04-35.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പഹൽഗാമിൽ ആക്രമണം നടത്തിയ പാക്കിസ്ഥാനികളായ ഭീകരർക്ക് സഹായം നൽകിയതായി കണ്ടെത്തി ഞായറാഴ്ച അറസ്റ്റ് ചെയ്ത രണ്ട് കശ്മീർ സ്വദേശികളെയാണ് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്വരയിലെ ഹിൽ പാർക്കിലെ താത്ക്കാലിക കുടിലിൽ ഭീകരർക്ക് താമസ സൗകര്യം ഒരുക്കി. ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Also Read: പഹൽഗാം ഭീകരാക്രമണം; രണ്ട് പേർ പിടിയിൽ
എൻഐഎയുടെ ചോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി അറിയിച്ചു. മൂന്ന് ലഷ്‌കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരുടെയും മൊഴി. ഇതോടെ എൻഐഎ അന്വേഷണത്തിൽ നിർണായക പുരോഗതിയാണ് ഉണ്ടായത്. ആക്രമണം നടത്തിയശേഷം ഭീകരർ പാക്കിസ്ഥാനിലേക്ക് തിരിച്ചുകടന്നതായും സൂചനകളുണ്ട്.
Also Read: കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'
എൻഐഎ അറസ്റ്റ് ചെയ്ത രണ്ടു പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി റിതേഷ് കുമാർ ദുബെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ജൂൺ 27 വരെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി.
Read More: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; ആശങ്കയിൽ ലോകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.