/indian-express-malayalam/media/media_files/2025/10/30/chabahar-port-2025-10-30-17-24-06.jpg)
ചബഹാർ തുറമുഖം (ചിത്രം: വിക്കിമീഡിയ കോമൺസ്)
ഡൽഹി: ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാർ തുറമുഖത്തിന് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ നിന്ന് ഇന്ത്യക്ക് ആറു മാസത്തെ ഇളവു ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാപാര കരാറിനായി ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലി ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ വ്യാപക ഉപരോധങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാസം മുതൽ തുറമുഖത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി വാണിജ്യ ഇടപാട് നടത്താൻ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍.
Also Read: ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്
ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കായി 2018 ൽ നൽകിയ ഉപരോധ ഇളവായിരുന്നു സെപ്റ്റംബറിൽ യുഎസ് പിൻവലിച്ചത്. 2018 ലെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ പ്രോലിഫെറേഷൻ ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. 7,200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ചബഹാർ എന്ന പ്രത്യേകതയും ഉണ്ട്.
Also Read:ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ; ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക
ഇറാന്റെ തെക്കൻതീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാൻ- ബലൂചിസ്താൻ പ്രവിശ്യയിലാണ് ചബഹാർ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നൽകുന്നതിനാൽ ചബഹാർ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പ്രാധാന്യം അർഹിക്കുന്ന തുറമുഖമാണ്. തുറമുഖത്തിന്റെ നിർമാണ പ്രവർത്തനത്തിനടക്കം സാമ്പത്തികമായി വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ഉപരോധം ഇന്ത്യയെ സംബന്ധിച്ച് കനത്ത ആഘാതമായിരുന്നു.
Also Read: പാരിസിലെ ലൂവ്ര് മ്യൂസിയത്തിലെ മോഷണം; മുഖ്യ സൂത്രധാരൻ ഉൾപ്പടെ അഞ്ച് പേർ പിടിയിൽ
ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ഉപരോധമേർപ്പെടുത്തുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖ വികസനത്തിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കുകയായിരുന്നു. ഇന്ത്യയും- ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ പങ്ക് വഹിക്കുമെന്ന് കരുതുന്ന തുറമുഖമാണ് ചബഹാർ. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജണ്ടയാണ് ചബഹാറിന്റെ വികസനം. ഇതുവഴി വ്യാപാര മുന്നേറ്റമാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us